വൈകാതെ തരിക, തവ മധുരം അധരം!
- Details
- Category: Kathakali
- Published on Tuesday, 10 February 2015 23:44
- Hits: 5967
(രവീന്ദ്രനാഥ് പുരുഷോത്തമൻ)
തിരുവല്ല താലൂക്കിലെ കുമ്പനാടിന് അടുത്തുള്ള കടപ്രയിലെ പ്രശസ്തവും പ്രാചീനവുമായ ഒരു ക്ഷേത്രമാണ് തട്ടയ്ക്കാട് മല വല്യച്ഛൻ ക്ഷേത്രം. പരമശിവനും, ഹരിഹരസുതനായ ധർമ്മശാസ്താവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കൗരവ ജ്യേഷ്ഠനായ ദുര്യോധനനാണ് ഇവിടെ പ്രാധാന്യം. മല വല്ല്യച്ഛൻ എന്നാണ് ഈ മൂർത്തി ഭക്ത ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്. വല്ല്യച്ഛൻ ശാസ്താവാണെന്നും ദുര്യോധനൻ ആണെന്നുമുള്ള രണ്ടു വാദഗതികൾ നിലനില്‍ക്കുന്നുണ്ട്. ആ തർക്ക വിഷയത്തിലേക്ക് പ്രവേശിക്കുക എന്റെ ഉദ്ദേശമല്ല.
ഇതുപോലെ ഒരു ദുര്യോധന ക്ഷേത്രം കൊല്ലം ജില്ലയിലെ പോരുവഴി എന്ന സ്ഥലത്തുണ്ട്. പോരുവഴി പെരുതുരുത്തി മലനട ക്ഷേത്രം. അവിടുത്തെ മൂർത്തിയായ ദുര്യോധനൻ, അപ്പൂപ്പൻ എന്നാണറിയപ്പെടുന്നത്. പോരുവഴി ഐതിഹ്യത്തിലും വ്യത്യസ്ഥ അഭിപ്രായമുണ്ട്. ആ വനപ്രദേശത്തെ ഒരു കാട്ടുജാതിക്കാരൻ മൂപ്പനായിരുന്നു ദുര്യോധനൻ എന്ന് ചില പ്രാചീന രേഖകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നവരുണ്ട്. ആ തർക്കത്തിലേക്കും ഞാൻ കടക്കുന്നില്ല.
നവഭവ-ഭാഗം ഒന്ന്
- Details
- Category: Kathakali
- Published on Monday, 27 October 2014 00:59
- Hits: 6683
മുദുലാപി ഗഹനഭാവാ
ശ്രീചിത്രൻ. എം.ജെ
കവി മുതൽ കഥകളിവേഷക്കാരൻ വരെ ഏതു വേഷവും പാകമായിരുന്ന കഥകളിച്ചെണ്ട വിദഗ്ദ്ധൻ കലാമണ്ഡലം കേശവനോട് ഒരിക്കൽ ചോദിച്ചു :
"നല്ല കഥകളിപ്പാട്ടിന്റെ ലക്ഷണമായി എന്താണ് തോന്നുന്നത്?"
കേശവേട്ടന്റെ മറുപടി പ്രഥമദൃഷ്ട്യാ വിചിത്രമായിരുന്നു :
"നല്ല കഥകളിപ്പാട്ട് ച്ചാൽ നല്ല കഥകളിച്ചെണ്ട പോലെ വേണം."
ഒറ്റ നോട്ടത്തിൽ കാണുന്ന കുസൃതിക്കകത്ത്, കഥകളിസംഗീതത്തിന്റെ സൗന്ദര്യ ദർശനത്തെ മുറുക്കിക്കെട്ടിയ ഒന്നാന്തരം മറുപടിയായിരുന്നു അത്. പുഷ്പവൃഷ്ടിയുടെ കാൽപ്പനിക നാദവും, പർവ്വതങ്ങൾ കൂട്ടിമുട്ടുന്ന ഘോരശബ്ദവും ഉൽപ്പാദിപ്പിക്കാനാവുന്ന അത്ഭുതകരമായ ലാവണ്യവിസ്താരമുള്ള വാദനോപകരണമാണ് കഥകളിച്ചെണ്ട. മികച്ച കഥകളിസംഗീതത്തിനും വേണ്ട അവശ്യഗുണം അതുതന്നെയാണ്. നളദമയന്തിമാരുടെ പ്രണയാതുരാലാപനങ്ങൾക്കു വേണ്ട കാൽപ്പനിക കാന്തിയും ബാലിയേയും ഇന്ദ്രനേയും രാക്ഷസന്മാരെയും പോരിനു വിളിക്കുന്ന ഘനതേജസ്സും നല്ല കഥകളിപ്പാട്ടുകാരന് വഴങ്ങിയിരിക്കണം. ശൃംഗാരം മുതൽ രൗദ്രം വരെ ഉൾക്കൊള്ളാനും തീവ്രമായി ആവിഷ്ക്കരിക്കാനും പ്രാപ്തമായിരിക്കണം കഥകളിപ്പാട്ടുകാരന്റെ ശാരീരവും സൗന്ദര്യദർശനവും.
കലാമണ്ഡലം കേശവന്റെ ഈ മറുപടിയുടെ സാധൂകരണമായി കഥകളിസംഗീതത്തിന്റെ പുതുതലമുറക്കാരിലാരുണ്ട് എന്നു ചിന്തിച്ചാൽ ആദ്യം ഓർമ്മയിലെത്തുന്നൊരു മുഖമാണ് നെടുമ്പിള്ളി രാംമോഹൻ.
കഥകളിസംഗീതത്തിൽ രാംമോഹൻ രചിക്കാൻ പോകുന്ന അദ്ധ്യായം തുടങ്ങിയിട്ടേയുള്ളു എന്നിപ്പോഴും കരുതുന്നു. ഇനിയുമേറെ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാണ് രാംമോഹന്റെ ആലാപനസ്വഭാവവും കലാജീവിതസ്വഭാവവും. നാടകീയതയും, കാൽപ്പനികതയും, രംഗപ്രയുക്തതയും ഒരേപോലെ സമാസമം ചേർന്നു മുന്നേറുന്ന രാംമോഹന്റെ സംഗീതയാത്രയ്ക്ക് ഇനിയുമേറെക്കാലം ചെയ്തുതീർക്കാൻ പ്രവൃത്തികളേറെയാണ്. ഘടകകലകളോരോന്നും കഥകളിയുടെ സമഗ്രശരീരത്തിൽ നിന്ന് വേർപെട്ട് ചിതറിത്തുടങ്ങുന്നുവോ എന്ന സംശയം ഗ്രസിക്കുന്ന കാലികാവസ്ഥയിൽ രാംമോഹന്റെ സാന്നിദ്ധ്യത്തിന് ആഴമുള്ള പ്രസക്തിയും കാണാം. യുവത്വത്തിന്റെ പ്രസരിപ്പിൽ നിന്ന് അരങ്ങനുഭവങ്ങളുടെ പതിറ്റാണ്ടുകൾ പക്വത നൽകുന്ന, തിടം വെച്ച ബാണിയിലേക്ക് രാംമോഹൻ സഞ്ചരിക്കുകയാണ്. ഈ സമയസന്ധിയിൽ നിന്ന് രാംമോഹനെ കഴിയും വിധം അടയാളപ്പെടുത്താനേ ഇപ്പോൾ കഴിയൂ.
A Requiem in Hindolam
- Details
- Category: Kathakali
- Published on Sunday, 30 March 2014 15:38
- Hits: 8193
Non-Hindu Kathakali singer’s insult-riddled life finds theatre portrayal
By Sreevalsan Thiyyadi
Fifty-seven years after Kathakali had its first tryst with a non-Hindu on stage, the socio-religious turbulence it entailed for the classical ballet and the late musician have found portrayal in a play, thanks to a cultural initiative in Delhi.
The life and times of the celebrated as well as sidelined Kalamandalam Hyderali, who sang for the Kerala dance-drama for four-and-a-half decades till his untimely death in early 2006, came into deep focus in a two-hour production when it was staged in the Indian capital in end-March 2014.
Conceived by ‘Janasamskriti’ theatre group, the show premiered by Kala Keralam cultural club featured as many as 55 actors — some of them donning roles more than one and two. Presented before the public for first time after having won a national award earlier this month, the work has been titled Enthiha Man Maanase — a famed Kathakali song Hyderali popularized while exploring with empathy the existential pangs of the mythological king Karna.
Hyderali, much like the charioteer family-raised tragic hero in the Mahabharata, had won critical acclaim for his talent and skills, but the ‘outsider’ tag simultaneously earned him a string of insult, point out M V Santhosh and Ajith G Maniyan, directors of the amateur play scripted by Samkutty Pattomkari, also a Malayali.
Enthiha Man Maanase is a project realized after 18 days of rehearsal that pooled in the efforts of 64 artistes and technicians on and behind the stage, reveals Santhosh of Janasamskriti which has produced 400 plays in the last 27 years of existence.
കാലേ കദാചിദഥ കാമി ജനാനുകൂലേ
- Details
- Category: Kathakali
- Published on Friday, 14 March 2014 00:30
- Hits: 5191
കാലേ കദാചിദഥ കാമി ജനാനുകൂലേ
പി. രവീന്ദ്രനാഥ്
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും ശ്രീവല്ലഭന് കഥകളി ആസ്വദിക്കണം. ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നതുകൊണ്ട് കഥകളിക്കും, കഥകളി കലാകാരന്മാർക്കും തിരുവല്ലയിൽ യാതൊരു പഞ്ഞവുമില്ല. ക്ഷേത്രത്തിനു സമീപത്ത് കളിയോഗങ്ങൾ തന്നെ രണ്ടെണ്ണമുണ്ട്. മദ്ദള വാദ്യക്കാരനായ തിരുവല്ല രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭവിലാസം കഥകളിയോഗവും, കഥകളി നടൻ കലാഭാരതി ഹരികുമാറിന്റെ ശ്രീവൈഷ്ണവം കഥകളിയോഗവും.
കുംഭമാസത്തിൽ പത്തു ദിവസമാണ് ഇവിടെ ഉത്സവം. പഞ്ചരാത്ര വിധിപ്രകാരമുള്ള പ്രതിഷ്ഠയായതുകൊണ്ട് ഇവിടുത്തെ പൂജാവിധികളും മറ്റാചാരങ്ങളുമെല്ലാം മറ്റു വൈഷ്ണവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഈ കുംഭം 19ന് (മാർച്ച് 3) ഇവിടെ കൊടിയേറി. മാർച്ച് 12ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ക്ഷേത്രകലകൾ ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. എല്ലാ ദിവസവും കഥകളി ഉണ്ടെങ്കിലും, മൂന്നു ദിവസമാണ് മേജർ സെറ്റ് കളിയുള്ളത്. കേരളത്തിലെ ഒട്ടുമിക്ക പ്രധാനവേഷക്കാരും, പാട്ടുകാരും, മേളക്കാരും പങ്കെടുക്കുന്നുണ്ട്.
തിരുവല്ലയിൽ അവതരിപ്പിക്കുന്ന കളികളിൽ സൌഗന്ധികം മാത്രമാണ് എടുത്തു പറയത്തക്ക നിലവാരമുള്ളത് എന്നർത്ഥമാക്കരുത്. എണ്‍പത്തഞ്ചാം വയസ്സിലും കഥകളി അരങ്ങത്ത് നിറസാന്നിദ്ധ്യമായ പത്മഭൂഷണ്‍ മടവൂർ വാസുദേവൻനായർ, ആ കലയോട് വെച്ചുപുലർത്തുന്ന സമർപ്പണബുദ്ധി കണ്ടപ്പോൾ, അദ്ദേഹം പങ്കെടുത്ത സൌഗന്ധികത്തെക്കുറിച്ച് എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
ശ്രീ മടവൂർ ആയിരുന്നു ആ കളിക്ക് ഹനുമാൻ കെട്ടിയത്. കഥകളി ആസ്വാദകരെ ഏറ്റവും ആകർഷിച്ചിട്ടുള്ള വേഷമാണ് ഹനുമാൻ. ഏറ്റവും ജനപ്രീതിയുള്ള വേഷം എന്നു തന്നെ പറയാം. മറ്റൊരു വേഷം രൌദ്രഭീമനാണ്. സൌഗന്ധികം കൂടാതെ ഹനുമാൻ പ്രധാന വേഷമായി വരുന്ന മറ്റു രണ്ടു കഥകളാണ് ലവണാസുരവധവും തോരണയുദ്ധവും. ഈ രണ്ടു കഥകളിലും ത്രേതാ യുഗത്തിലെ ഹനുമാനെ അവതരിപ്പിക്കുമ്പോൾ, കോട്ടയത്തു തമ്പുരാൻ സൌഗന്ധികത്തിൽ അവതരിപ്പിക്കുന്നത് ദ്വാപരയുഗത്തിലെ ഹനുമാനെയാണ്. കഥാന്ത്യം വധമല്ലാത്ത ഒരു കോട്ടയം കഥയാണിത് എന്ന പ്രത്യേകതയും എടുത്തു പറയാം.
സൌഗന്ധികത്തിൽ ഭീമനെപ്പോലെയോ അതിലുപരിയോ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഹനുമാൻ. ഭാവഅഭിനയത്തിനും, ആട്ടത്തിനും, നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ വേഷം പൊതുവെ പ്രധാന നടന്മാർ കൈകാര്യം ചെയ്തുവരുന്നതാണ്. യശ:ശരീരനായ കലാമണ്ഡലം രാമൻകുട്ടിനായരെ അനുസ്മരിക്കുന്നു. ഇപ്പോൾ മടവൂർ, നെല്ലിയോട്, ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള, രാമചന്ദ്രൻഉണ്ണിത്താൻ, നരിപ്പറ്റ, തലവടി അരവിന്ദൻ, ഫാക്റ്റ് പത്മനാഭൻ, ഫാക്റ്റ് മോഹനൻ തുടങ്ങിയവർ സൌഗന്ധികം ഹനുമാനെ കെട്ടിഫലിപ്പിക്കാൻ പ്രാപ്തരാണ്. ഞാൻ കണ്ടിട്ടുള്ള വേഷക്കാരെ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നതായിട്ടൊക്കെ നമ്പ്യാർ അധിക്ഷേപിക്കുന്നുണ്ടെങ്കിലും, സാത്വികനും, പണ്ഡിതനും, ബഹുമാന്യനുമായാണ് അദ്ധ്യാത്മരാമായണത്തിൽ ഹനുമാനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഋഷികൾക്കു മാത്രമല്ല ശ്രീരാമചന്ദ്രനുപോലും ബഹുമാന്യനായിട്ടുള്ള ഹനുമാനെയാണ് ചില നടന്മാര് മിമിക്രി കഥാപാത്രമാക്കി മാറ്റിക്കളയുന്നത്. സൌഗന്ധികത്തിലെ ഹനുമാന്റെ ഈ പ്രകടനം ഒരുവിധം സഹിക്കാം. ലവണാസുരവധത്തിൽ ചിലരുടെ പെർഫൊമെൻസ് കണ്ടാൽ "എന്റമ്മോ"ന്ന് അറിയാതെ നിലവിളിച്ചു പോകും.
സൌഗന്ധികത്തിലെ ഹനുമാന് തിരനോക്കില്ല. അരങ്ങത്ത് ഓടിച്ചാടി നടന്ന് അലറി വെളുപ്പിക്കേണ്ട കാര്യവുമില്ല. സൌഗന്ധികത്തിലെ ഹനുമാന്റെ ആട്ടം ചിട്ടപ്പെടുത്തുന്നതിന് ഇട്ടീരിപ്പണിക്കർ സ്വീകരിച്ചത് കാർത്തികതിരുനാൾ മഹാരാജാവിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കദളീവനത്തിൽ തപസ്സിരിക്കുന്ന ഹനുമാനെയാണ് തിരശ്ശീല നീക്കുമ്പോൾ കാണുന്നത്. വനത്തിൽ നിന്നുയർന്നു വരുന്ന ഘോരശബ്ദം തപസ്സിന് തടസ്സം സൃഷ്ടിക്കുന്നതും മറ്റും ആടുമ്പോൾ അലറുന്നതു പോലെ, പർവ്വതച്ചിറകുകൾ ഇന്ദ്രൻ അരിയുമ്പോൾ അലറേണ്ട കാര്യമുണ്ടോ? വൃദ്ധ വാനരനായി രൂപാന്തരപ്പെടുമ്പോൾ കാണിക്കുന്ന ചില ചേഷ്ടകളാണ് പരമ ദയനീയം! ചൊറികുത്തുക, പ്രുഷ്ടം ചൊറിയുക. കഥാപാത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അതോ, ജനശ്രദ്ധയ്ക്കു വേണ്ടിയാണോ ഈ അഭാസങ്ങളൊക്കെ കാണിക്കുന്നത്.
പക്ഷെ മടവൂരാശാൻ അവതരിപ്പിച്ച ഹനുമാൻ നഖശിഖാന്തം സാത്വികനായിരുന്നു. നാട്ടിൻ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങായിരുന്നില്ല എന്നു സാരം! ആംഗികാഭിനയത്തിലെ പ്രധാനപ്പെട്ട നാട്യമായ അംഗോപാംഗപ്രത്യംഗങ്ങൾ ഈ എണ്‍പത്തഞ്ചാം വയസ്സിലും എത്ര ചെതോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ കൃതഹസ്തനായ ആ മഹാനടന് കഴിഞ്ഞു.
കഥകളിയിലെ കലാശങ്ങളിൽ പ്രഥമസ്ഥാനമാണ് അഷ്ടകലാശത്തിനുള്ളത്. ചമ്പതാളത്തിൽ ചവിട്ടി എടുക്കുന്ന എട്ടു നൃത്തങ്ങളാണ് അഷ്ടകലാശം എന്നു പറയാം. അഭ്യാസപാടവവും, താളപ്പിടിപ്പും മാത്രം പോരാ, മനോധർമ്മവുംകൂടി ഒത്തിണങ്ങിയ ഒരു നടനു മാത്രമേ അഷ്ടകലാശം മനോഹരമായി എടുക്കാൻ കഴിയൂ. എട്ടുകലാശവും ഭാവതീവ്രതയോടെതന്നെ ആശാൻ പ്രയോഗിച്ചു. അതിനുശേഷം എടുക്കേണ്ട വലിയ കലാശം അദ്ദേഹം ഒഴിവാക്കുകയുണ്ടായി. അരമണിക്കൂറോളം നേരം "മനസി മമ കിമപി ബത" എന്ന അഷ്ടകലാശം ചവിട്ടിയിട്ട്, ഈ എണ്‍പത്തഞ്ചാം വയസ്സിൽ അതുപേക്ഷിച്ചതുകൊണ്ട് അഷ്ടകലാശത്തിന്റെ പൂർണ്ണതയ്ക്ക് കുറവൊന്നും വന്നില്ല എന്നാണെന്റെ പക്ഷം.
ഈ വർഷം തന്നെ മടവൂരിന്റെ വ്യത്യസ്തങ്ങളായ മൂന്നു വേഷങ്ങൾ കാണാൻ അവസരമുണ്ടായി. പത്തനംതിട്ട ജില്ലാ കഥകളി മേളയിൽ ബാണൻ (കത്തി) തിരുവൻവണ്ടൂർ അമ്പലത്തിൽ ഒന്നാം ദിവസം നളൻ (പച്ച) തിരുവല്ലയിൽ സൌഗന്ധികം ഹനുമാൻ (വട്ടമുടി) ആ പ്രതിഭാധനനായ കഥകളി ആചാര്യന്റെ മുമ്പിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.
"എൻ കണവാ" എന്ന പാഞ്ചാലിയുടെ പദം മുതലുള്ള ഭാഗമാണ് തിരുവല്ലയിൽ അവതരിപ്പിച്ചത്. ഗാനമേളയും മറ്റു കിടുപിടികളുമൊക്കെ കഴിഞ്ഞപ്പോൾ തന്നെ മണി 2. സൌഗന്ധികം കഴിഞ്ഞിട്ടു വേണം കിരാതം കളിക്കാൻ. പതിഞ്ഞപദം ഒഴിവാക്കി. (പാഞ്ചാലരാജ തനയേ) കോട്ടക്കൽ ചന്ദ്രശേഖരവാര്യരായിരുന്നു ഭീമസേനൻ. മാഞ്ചേൽ മിഴിയും, വനവർണ്ണനയും, അജഗരകബളിതാവുമൊക്കെ അതിഗംഭീരമായി അദ്ദേഹം ആടി. കലാമണ്ഡലം മാധവൻനമ്പൂതിരിയാണ് പാഞ്ചാലി കെട്ടിയത്.
മറ്റൊരു എടുത്തു പറയത്തക്ക വിശേഷമായിരുന്നു സംഗീതം. തിരുവല്ല ഗോപിക്കുട്ടൻനായരും, കലാമണ്ഡലം ബാലചന്ദ്രനുമായിരുന്നു ഗായകർ. കഥകളി സംഗീതത്തിലെ ഒരു പ്രധാന രാഗമാണ് ധനാശി. അത്ഭുത ഭാവത്തെ വർണ്ണിക്കുന്ന പദങ്ങളാണ് ധനാശി രാഗത്തിൽ ആലപിക്കാറുള്ളത്.
ഭീമന്റെ പദമായ "മാഞ്ചേൽ മിഴിയാളെ" എന്ന പദം ധനാശിയിലുള്ളതാണ്. ആ രാഗം ഉണർത്തുന്ന അത്ഭുത ഭാവങ്ങളെ, തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ അതിമനോഹരമായി പ്രകാശിപ്പിക്കാൻ ഗോപിക്കുട്ടനാശാന് കഴിഞ്ഞു. ആ ഭാവതീവ്രത ഉൾക്കൊണ്ട് കൂടെ പാടാൻ ബാലചന്ദ്രനും കഴിഞ്ഞു. അതുപോലെതന്നെ അതിവിശേഷമായിരുന്നു, "ആരിഹ വരുന്നതിവൻ" എന്ന മദ്ധ്യമാവതിയിലുള്ള ഹനുമാന്റെ പദം പാടിയത്. "ആരീ...ആരിഹാ" എന്നാണ് പല ഗായകരും പാടി കേൾക്കാറുള്ളത്. "ആരീ" എന്നൊരു പ്രയോഗം നടത്താതെ തന്നെ താളവും മേളവുമൊന്നും കുന്തത്തിലാവാതെ പാടാൻ കഴിയുമെന്ന് ഗോപിച്ചേട്ടൻ പാടി കേൾപ്പിച്ചു. അക്ഷരശുദ്ധിയോടെ പാടിയാൽ, അത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോപിച്ചേട്ടന്റെ പാട്ട്. തർക്കമില്ല.
സംഗീതത്തെപോലെ തന്നെ മേളവും നിലവാരമുള്ളതാണെങ്കിൽ മാത്രമേ കഥകളി പരിപൂർണ്ണ വിജയമാകൂ. പദങ്ങൾ പാടാതെ ആട്ടം മാത്രമുള്ള അവസരത്തിലാണ് മേളക്കാർ പ്രാവീണ്യം തെളിയിക്കേണ്ടത്.
തപസ്സിന് വിഘ്നം വരുത്തിയ ഘോരശബ്ദം കേൾക്കുമ്പോഴുള്ള ഹനുമാന്റെ ആട്ടം, ഭീമസേനന്റെ വനവർണ്ണന തുടങ്ങിയ രംഗങ്ങൾ ആണ് മേളക്കാർ കൂടുതൽ ഭാവാത്മകത പ്രകടമാക്കേണ്ടത്. കലാഭാരതി ഉണ്ണികൃഷ്ണന്റെയും (ചെണ്ട) കലാഭാരതി ജയശങ്കറിന്റേയും (മദ്ദളം) മേളം, കൈസാധകവും അനുഗ്രഹീതമായ വാസനയും കൊണ്ട് ഹൃദ്യമായിരുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ.
ഭാവഗായകന് ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
- Details
- Category: Kathakali
- Published on Monday, 20 January 2014 02:41
- Hits: 5138
ഭാവഗായകന് ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
രാമദാസ് എൻ
മുന്‍പ് പറഞ്ഞതരത്തില്‍ അനവധി അനുകൂലസാഹചര്യങ്ങളിലൂടെ, പൂര്‍വ്വസൂരികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അരങ്ങത്തു പാടിയ വെണ്മണി ഹരിദാസിന്റെ സംഗീതത്തിലെ പ്രത്യേകതകള്‍ എന്തായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിലെലേക്ക് വരുന്നത്, ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി പറഞ്ഞ ഒരുകാര്യമാണ്. സംഗീതോപകരണങ്ങളില്‍ ഏറ്റവും മനോഹരമായ നാദം പുല്ലാങ്കുഴലിന്റെതാണ്. പുല്ലാങ്കുഴലില്‍ നിന്ന് വരുന്ന നാദം ഏറ്റവും ആദ്യം എത്തുക അത് വായിക്കുന്ന ആളുടെ കാതുകളില്‍ ആണ്. അതായത് തന്റെ സംഗീതം നിരുപാധികം ആസ്വദിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആസ്വാദകമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വേഷക്കാര്‍ക്കോ ആസ്വാദകര്‍ക്കോ വേണ്ടിയല്ലാതെ തനിക്കുവേണ്ടി പാടുക. അവിടെ ആസ്വാദനം ആരംഭിക്കുന്നു. ഹരിദാസ് തന്റെ സംഗീതം മാത്രമല്ല, അരങ്ങത്തെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ആ ആസ്വാദനം കുഞ്ചുനായരാശാന്‍ പഠിപ്പിച്ച, ആശാന്റെ വേഷങ്ങള്‍ കണ്ട് മനസ്സിലുറച്ച പാത്രബോധത്തിന്റെയും ഔചിത്യ ബോധത്തിന്റെയും നിലപാടുതറയില്‍ നിന്നായിരുന്നു. ആശാന്റെ അരങ്ങത്തെ ഓരോ മുദ്രയും ഓരോ ഭാവവും എന്തുകൊണ്ട് അങ്ങനെ ആവുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആശാന്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന് ആയത് ഹരിദാസിന്റെ വാക്കുകളിലൂടെയാണ്. ഓരോ വാക്കിന്റെയും രംഗവ്യാഖ്യാനത്തിനു കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചുനായരാശാനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹരിദാസിന് ആയിരം നാവായിരുന്നു. ആ പാത പിന്തുടര്‍ന്ന കോട്ടക്കല്‍ ശിവരാമനും വാസു പിഷാരോടിക്കുമെല്ലാം വേണ്ടി പാടാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ആ അരങ്ങുകള്‍ക്ക് വേറിട്ട ആസ്വാദനം ആവശ്യമായിരുന്നു . മറ്റുപലരും പാടുന്നതില്‍ നിന്ന് വ്യത്യസ്തമായി അനുഗുണമായ ഭാവത്തിന്റെ ഒരു നിറം തന്റെ സംഗീതത്തിന് നല്‍കാനുള്ള ജീവജലം കിട്ടിയത് കുഞ്ചുനായര്‍ കളരിയില്‍ നിന്നായിരുന്നു എന്നാണു എന്റെ വിശ്വാസം.
പൂമാതിനൊത്ത ചാരുതൻ
- Details
- Category: Kathakali
- Published on Thursday, 09 January 2014 07:48
- Hits: 7334
പൂമാതിനൊത്ത ചാരുതൻ: മുട്ടാർ ശിവരാമൻ എന്ന നൂറു വയസ്സുകാരൻ
പി.രവീന്ദ്രനാഥ്
തമോഗുണ പ്രാധാന്യമുള്ള അസുരന്മാർക്കാണ് കഥകളിയിൽ താടി വേഷം വിധിച്ചിട്ടുള്ളത്. മുഖ ഭംഗി വേണ്ടത്ര ഇല്ലാത്തവരോ, സ്ഥൂല പ്രാംശു ഗാത്രരോ ആണ് പ്രായേണ ഈ വേഷം കെട്ടുന്നത്.
നല്ല മനയോലപ്പറ്റുള്ള മുഖ കാന്തി. നല്ല ആകാര ഭംഗി. ഭംഗിയുള്ള വിടർന്ന കണ്ണുകൾ. പച്ച വേഷങ്ങൾക്ക് അനുയോജ്യമായ എല്ലാം ഒത്തിണങ്ങിയ രൂപം. പക്ഷെ ആ രൂപത്തിന് ഉടമ പ്രശസ്തനായതോ, രാക്ഷസ വേഷമായ താടിവേഷം കെട്ടിയും! അസാധാരണമായ ആകാര ദൈർഘ്യവും, ശരീര പുഷ്ടിയുമായിരുന്നു ഇതിനു കാരണം.
താടി അപ്രധാന വേഷമാണെന്ന ഒരു വിശ്വാസം വെച്ചു പുലർത്തുന്നവരുണ്ട്. അത് ശരിയല്ല. എല്ലാവർക്കും താടി വേഷം കെട്ടി വിജയിപ്പിക്കുവാൻ കഴിയുകയില്ല. താടിക്ക്, കൈയ്യും കലാശവും അധികമാണ്. അസൂയ, ഈർഷ്യ, അമർഷം, പ്രതികാരം എന്നീ പൈശാചിക ഭാവങ്ങളാണ് സ്ഫുരിക്കേണ്ടത്. നോക്ക്, ഊക്ക്, അലർച്ച, പകർച്ച എന്നീ നാലു ഗുണങ്ങളാണ് താടിവേഷക്കാർക്ക്, വിശിഷ്യാ ചുവന്ന താടിക്കാർക്ക് ആവശ്യം വേണ്ടത്.
ഞാനിത് പറയാനുള്ള കാരണം മുട്ടാർ ശിവരാമൻ എന്ന ഒരു പഴയ കാല നടനെ, ഈ അടുത്ത കാലത്ത് കാണാൻ ഇടയായതു കൊണ്ടാണ്. പ്രായം നൂറിനോട് അടുക്കുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, ആ മുഖത്തിന്റെ ചൈതന്യത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല.
പ്രസിദ്ധ കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായരൊത്താണ്, കുട്ടനാട് താലൂക്കിലുള്ള മുട്ടാറിൽ ശിവരാമനാശാന്റെ ഭവനത്തിൽ ഞാൻ ചെന്നത്. ഓട്ടോ റിക്ഷ മാത്രം കടന്നു പോകാൻ സൌകര്യമുള്ള പാലം കയറി, തോട്ടു വരമ്പത്തു കൂടി ഒരു ഫർലോംഗ് നടക്കണം ആശാന്റെ വീട്ടിലെത്താൻ.
ഒരു ഞായറാഴ്ച ദിവസമാണ് ഞങ്ങൾ അവിടെ ചെന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് മകനോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു ആശാൻ. തിമിരം ബാധിച്ച് രണ്ടു കണ്ണുകളുടെയും കാഴ്ച പാടെ നഷ്ടപ്പെട്ടു. "ഗോപിക്കുട്ടനാ, തിരുവല്ലയിൽ നിന്ന്..... " - എന്ന് ഗോപിച്ചേട്ടൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ, "അല്ല, ആര് ഭാഗവതരോ" - എന്ന് ആഹ്ലാദത്തോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.
കാഴ്ചശക്തിയില്ലെന്നതൊഴിച്ചാൽ മറ്റു ശാരീരിക ക്ലേശങ്ങളൊന്നുമില്ല. ഓർമ്മക്കുറവ് വലുതായി ബാധിച്ചിട്ടില്ല. ഈ പ്രായത്തിലും പ്രഷറും ഷുഗറുമൊന്നും അലട്ടുന്നില്ല. ചിട്ടയോടെയുള്ള ഭക്ഷണ ക്രമമാണ്. അരിയാഹാരം ഒരു നേരം മാത്രം - ഉച്ചക്ക് - മത്സ്യം നിർബ്ബന്ധം. ആരോടും പരിഭവമില്ലാതെ, ആശാനും ഭാര്യ ഇന്ദ്രാണിയും, കുറക്കരി വീട്ടിൽ മകൻ കിഷോറിനോടൊപ്പം താമസിക്കുന്നു.