മന്ത്രാങ്കം

മന്ത്രാങ്കം                                      

ഭാസന്റെ "പ്രതിജ്ഞായൌഗന്ധരായണം" നാടകത്തിലെ മൂന്നാം അങ്കം ആണ് "മന്ത്രാങ്കം" എന്ന് അറിയപ്പെടുന്നത്. ഉജ്ജയിനിയിലെ രാജാവിനാല്‍ ബന്ധനസ്തന്‍ ആയ തങ്ങളുടെ വത്സരാജ്യത്തെ രാജാവ് ഉദയനനെ മോചിപ്പിക്കുന്നതിനായി, വേഷപ്രച്ഛന്നര്‍ ആയ മന്ത്രിമാര്‍- യൌഗന്ധരായണന്‍, വസന്തകന്‍, രുമണ്വാന്‍; നടത്തുന്ന കാര്യാലോചന ആണ് പ്രസ്തുത അങ്കത്തിലെ വിഷയം. കൂടിയാട്ടത്തില്‍ ഇത് പൂര്‍ണം ആയി അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടി വരും. "കൂടിയാട്ടത്തിലെ പൌരാണികവും പ്രധാനവും" എന്നാണു മാണി മാധവ ചാക്യാര്‍ ഇതിനെ വര്‍ണിച്ചു കാണുന്നത്. ഒരിനം കൃത്രിമ മലയാള പ്രാകൃതം ഇതില്‍ ഉപയോഗിച്ചു കാണുന്നു- "...ഇങ്ങനെയില്ലേ ശില ശിനം പോരുന്നു..." (...ഇങ്ങനെയില്ല്യെ ചില ജനം പോരുന്നു...). വെണ്ണീറാട്ടം, കുണ്ടനാട്ടം, മയിലാട്ടം, ദണ്ഡനമസ്കാരം, ചെറിയ കൂടിയാട്ടം, വലിയ കൂടിയാട്ടം തുടങ്ങി നിരവധി വിശേഷങ്ങള്‍ ആയ ഭാഗങ്ങളും ഇതില്‍ ഉണ്ട്. നിഗൂഢത നിറഞ്ഞ സംഭാഷണങ്ങള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും മറ്റും ആണ് പറയുന്നത്. രണ്ടു കഥാപാത്രങ്ങളെ ഇതില്‍ ഉള്ളൂ: പ്രധാന കഥാപാത്രം, കയ്യില്‍ ദണ്ഡും തോളില്‍ ഭോക്കെണ്ഡവും ആയി വരുന്ന വിദൂഷകനായ വസന്തകന്‍ ആണ്. മുപ്പത്തിയെട്ടാം ദിവസമേ ഭ്രാന്തവേഷത്തില്‍ യൌഗന്ധരായണനന്‍ പ്രവേശിക്കുന്നുള്ളൂ. വിവിധ പ്രബന്ധങ്ങളും പേക്കഥകളും നിറഞ്ഞ മന്ത്രാങ്കം നന്നായി നിര്‍വഹിക്കാറായ ചാക്യാന്മാര്‍ക്ക് ഏതു പ്രബന്ധവും വഴങ്ങും എന്നാണ് കരുതിയിരുന്നത്.

തളിപ്പറമ്പ് (മാണി), പെരുവനം (മേക്കാട്, കുട്ടഞ്ചേരി,മാണി), അവിട്ടത്തൂര്‍ (കുട്ടഞ്ചേരി,മാണി), അന്നമന്നട (കിടങ്ങൂര്‍) തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ അടിയന്തിരം ആണ്/ആയിരുന്നു ഈ കൂത്ത്. യശ:ശരീരനായ വിദൂഷകരത്നം മാണി മാധവ ചാക്യാര്‍ മന്ത്രാങ്കം കൂത്തിന്റെ അവസാനവാക്ക് ആയി ആണ് അറിയപ്പെട്ടിരുന്നത്. തന്റെ സുദീര്‍ഘം ആയ കലാജീവിതത്തില്‍ ഇരുനൂറോളം മന്ത്രാങ്കം അവതരിപ്പിക്കുക എന്ന, കൂടിയാട്ട ചരിത്രത്തില്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്ത, ഒരു ഉപലബ്ധിയും ഇദ്ദേഹത്തിന്റെതായുണ്ട്. ഒരു കൂടിയാട്ട കലാകാരന്റെ മഹത്തായ അംഗീകാരം ആയി കണക്കാക്കപ്പെട്ടിരുന്ന തളിപ്പറമ്പ് പെരുംത്രിക്കൊവിലില്‍ നിന്നും ഉള്ള വീരശൃംഘല മാണി മാധവ ചാക്യാര്‍ക്ക് തന്റെ 24 വയസ്സില്‍ (1923 /24) ലഭിച്ചതു മന്ത്രാങ്കം കൂത്തിന്റെ അവതരണത്തിനുളള മികവിനും ആയിരുന്നു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ അന്‍പതിലേറെ തവണ അന്നമന്നട ക്ഷേത്രത്തില്‍ മന്ത്രാങ്കം അവതരിപ്പിക്കുക ഉണ്ടായിട്ടുണ്ട്.

എന്നിങ്ങനെ മന്ത്രാങ്കം കൂത്തിനെ കുറിച്ച് നല്ലൊരു വിവരണം നല്‍കി കൊണ്ട് Sreekanth V Lakkidi ആണ് 2011 November ല്‍ അതി പ്രൌഢമായ ഈ ചര്‍ച്ച തുടങ്ങിവച്ചത്.

Narayanan Mothalakottam - ശിവന്‍റെ അമ്പലത്തില്‍ മന്ത്രാങ്കം കൂടിയാട്ടത്തിന് പ്രാധാന്യം വന്നതു എന്തുകൊണ്ടാണ്?? മത്തവിലാസം ആണെങ്കില്‍ അതില്‍ ശിവന്‍റെ കഥ ഉണ്ട് എന്ന് വക്കാം. മന്ത്രാങ്കം സത്യം പറഞ്ഞാല്‍ കെട്ടുകഥ ആണല്ലോ. വിഷ്ണു ക്ഷേത്രങ്ങളില്‍ മന്ത്രാന്കത്തിനു അത്ര പ്രാധാന്യം ഇല്ലല്ലോ. കാരണം?

Pudayoor Jayanarayanan - പെരുംചെല്ലൂരിൽ (തളിപ്പറമ്പിൽ) അവസാനമായി മന്ത്രാങ്കം കൂത്ത്‌ നടന്നിട്ട്‌ ചുരുങ്ങിയത്‌ അൻപത്‌ വർഷങ്ങളെങ്കിലുമായെന്നാണു പറഞ്ഞു കേൾക്കുന്നത്‌. മാണി മാധവ ചാക്ക്യാരാണു അവസാനമായി ഇവിടെ മന്ത്രാങ്കം കൂത്ത്‌ അവതരിപ്പിച്ചത്‌. ഇതര ഇടങ്ങളെ അപേക്ഷിച്ച്‌ എന്തൊക്കെയോ സവിശേഷമായ ചടങ്ങുകൾ തളിപ്പറമ്പിൽ ഈ കൂത്തിനു ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ Pek Namboothiri ക്ക്‌ കൂടുതൽ വിവരം നൽകാനാകുമെന്ന് കരുതുന്നു.

 

Sreekanth V Lakkidi - Narayanan Mothalakottam പറഞ്ഞ കാര്യം ചിന്തനീയം ആണ്. ഒരു പക്ഷെ ഉത്തരം ഇതായിരിക്കാം. ഒരു ശക്തമായ ഗ്രാമക്ഷേത്രങ്ങളുടെ ഒരു ലക്ഷണം അല്ലെങ്കില്‍ അഭിമാനത്തിന്റെ ഭാഗം ആയിരിക്കാം അവിടത്തെ പ്രബന്ധം പോലുള്ള അടിയന്തിരങ്ങള്‍. ഒന്ന് നോക്കൂ അത് തളിപ്പറമ്പ് ആയാലും, പെരുവനം ആയാലും, അവിട്ടത്തൂര്‍ ആയാലും അവിടെയെല്ലാം പ്രതാപശാലിയായ ഒരു ബ്രാഹ്മണസ്വാധീനം കാണാം. ഇനി മന്ത്രാങ്കത്ത്തിന്റെ കാര്യം, ഒരു തരത്തില്‍ പറഞ്ഞാല്‍ അടിയന്തരങ്ങളില്‍ പ്രധാനം മന്ത്രാങ്കവും അമ്ഗുലീയാങ്കവും ആണല്ലോ. ഉദാ കൊട്ടിയൂര്‍ (ശിവന്‍, മാണി) ആയാലും, ഇരിഞ്ഞാലക്കുട (ഭരതന്‍, കുട്ടഞ്ചേരി, അമ്മന്നൂര്‍)ആയാലും, അംഗുലീയാങ്കം എന്നാ രാമായണകഥ ആണല്ലോ ഉള്ളത്. അതുകൊണ്ടു ഒരു പരിധിവരെ നിശ്ചയിച്ച കാലത്ത് അംഗുലീയാങ്കത്തിന്റെയും മന്ത്രാങ്കത്തിന്റെയും കാര്യത്തില്‍ അങ്ങിനെ ക്ഷേത്രപ്രതിഷ്ഠ നോക്കാരുണ്ടാകില്യ എന്ന് വേണ്ടെ കരുതാന്‍. പിന്നെ മന്ത്രാങ്കം ആയാലും പ്രധാനം ആയി രാമായണം മുഴുവന്‍ ആണല്ലോ പറയുന്നത്. ഇപ്പോഴുള്ള ലിസ്റ്റില്‍ ശിവക്ഷേത്രങ്ങള്‍ ആണ് മന്ത്രാങ്കം കണ്ടത്, അതിനര്‍ത്ഥം പണ്ടു ഇതര ക്ഷേത്രങ്ങളില്‍ മന്ത്രാങ്കം ഉണ്ടായിരുന്നില്ല എന്ന് ഉറപ്പിക്കാന്‍ വഴിയില്യ. എന്തായാലും ഒന്ന് ആലോചിക്കേണ്ട വിഷയം തന്നെ. ശ്രീജിത്തിനും വല്ലതും പറയാന്‍ കാണും ആയിരിക്കും Sreejith P K Lakkidi.

ശ്രീ Pudayoor Jayanarayanan, ആദ്യമായി ഈ ചര്‍ച്ചയിലേക്ക് പെരുംചെല്ലൂര്‍കാരന് സ്വാഗതം. താങ്കള്‍ പറഞ്ഞത് അപ്പടി ശരി ആണ്. തളിപ്പറമ്പിലെ കൂത്തിനു പല നിഗൂഡ സ്വഭാവങ്ങള്‍ ഉള്ള കാര്യം എനിക്കും അറിയാം. അവകാശി ചാക്യാന്മാര്‍ അത് രഹസ്യമാക്കി വക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. മാണി മാധവ ചാക്യാര്‍ 1913/14 ആദ്യമായി മന്ത്രാങ്കത്തിലെ ഭ്രാന്തന്‍ കെട്ടാന്‍ തളിപ്പറമ്പില്‍ പോയപ്പോള്‍ അവിടത്തെ വിധികളെ - പ്രത്യേക രീതികളെ പറ്റി അമ്മാവന്‍ മാണി പരമേശ്വര ചാക്യാര്‍ പറഞ്ഞു തന്ന കാര്യം അദ്ദേഹം സ്മരിച്ചു കാണുന്നുണ്ട്. അവിടെ കൂത്ത് കൂടിയാട്ടങ്ങള്‍ അവതരിപ്പിക്കാറുള്ള തന്‍റെ അനന്തരവന്മാര്‍ ആയ (മരിച്ചു പോയ) മാണി നീലകണ്‌ഠ ചാക്യാര്‍ക്കും, മാണി ദാമോദര ചാക്യാര്‍ക്കും, മാണി മാധവ ചാക്യാര്‍ ഇതെല്ലാം പകര്‍ന്നു കൊടുക്കുക ഉണ്ടായിട്ടുണ്ടെന്നും അറിയാം. കൂടുതല്‍ വിവരങ്ങള്‍ ആവശ്യം ആണ്. മന്ത്രാങ്കം തളിപ്പറമ്പില്‍ അവസാനം ഉണ്ടായത് എന്നാണ് എന്ന് കൃത്യമായി പറയാന്‍ നിര്‍വാഹം ഉണ്ടോ, അറിയാന്‍ വളരെ താല്‍പ്പര്യം ഉണ്ട്. പെരുംചെല്ലൂര്‍കാര്‍ ഒന്ന് ഉത്സാഹിക്കുക അല്ലെ?

Sreejith P K Lakkidi - കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും അടിയന്തിരകൂത്തുകളും ഉത്സവാഘോഷങ്ങളും നടത്തിയിരുന്നത് ക്ഷേത്രങ്ങള്‍ക്ക് സ്വന്തമായിരുന്ന പാട്ട ഭൂമിയില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ പലേ അടിയന്തിരകൂത്തുകളും ഇല്ലാതായി. 1969 ലോ മറ്റോ ആയിരിക്കന്നം തളിപ്പറമ്പിലെ കൂത്ത്‌ ഇല്ലാതായത്. എന്നാല്‍ ഇതിനു ശേഷം കൂത്ത്‌ വീണ്ടും തുടങ്ങിയതായും എന്‍റെ അച്ഛന്‍ (മാണി ദാമോദര ചാക്യാര്‍) ഭ്രാന്തന്‍റെ (യൌഗന്ധരായണന്‍) വേഷം കെട്ടിയിട്ടുണ്ടെന്നും പറയുകയുണ്ടായി .ഇതിനു ശേഷം പ്രബന്ധ കൂത്ത്‌ നടന്നിരുന്നതായും അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ 1970 കളില്‍ ആയിരിക്കണം കൂത്ത്‌ നിന്ന് പോയത് . പിന്നെ തളിപറമ്പിലെ പ്രത്യേകതകളെ കുറിച്ച് ഒന്നും അറിയില്യ. അത്താഴ പൂജക്കുമുന്പു സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലാത്ത ഇവിടേയ്ക്ക് നങ്ങ്യാരമ്മ പ്രവേശിച്ചിരുന്നു. അതിന്നു പ്രത്യേക സംവിധാനമുണ്ടായിരുന്നു.

Pek Namboothiri - ഗ്രാമക്ഷേത്രങ്ങളില്‍ ഗ്രാമശ്രേയസ്സിനു വേണ്ടി നടത്തുന്നതാണ് മന്ത്രാങ്കം കൂത്ത്‌ തളിപറമ്പ്, പെരുവനം, ആവിട്ടതുര്‍ എന്നീ ക്ഷേത്രങ്ങളില്‍ വര്ഷം തോറും പതിവുണ്ടായിരുന്നു. തളിപ്പറമ്പില്‍ വാതില്‍മാടത്തില്‍ മന്ത്രാങ്കം മാത്രമേ പതിവുള്ളു. മറ്റു കഥകള്‍ അഗ്രശാലയില്‍ ആകാമെന്ന് തോന്നുന്നു . മാണി മാധവചാക്യാര്‍ക്ക് വിദൂഷകരത്നം നാട്യാചാര്യന്‍ മകന്‍ നാരായണന്‍ നമ്പിയാര്‍ക്ക് പാണിവാദതിലകന്‍ എന്നീ ബിരുദങ്ങള്‍ കൊടുത്തത് തളിപ്പറമ്പില്‍ വെച്ചായിരുന്നു. ഒരു കഥ തുടങ്ങുമ്പോള്‍ ദേവന്റെ സാന്നിധ്യം കൂത്തമ്പലത്തില്‍ ഉണ്ടാകാന്‍ അകത്തുനിന്നു വിളക്ക് കത്തിച്ചു കൊണ്ടുവരുന്നതാണ് തൊഴല്‍ എന്ന ചടങ്ങ്. കൂത്ത്‌ കഴിഞ്ഞാല്‍ സാന്നിധ്യം അകത്തേക്ക് തന്നെ ലയിപ്പിക്കും ബ്രഹ്മചാരികളെ കണ്ടാല്‍ ചാക്കിയാര്‍ മുടി എടുക്കും എന്നാണ് പറയാറ് അതുകൊണ്ടുതന്നെ ഇവര്‍ തൊഴാന്‍ പോകുമ്പോള്‍ ചാക്യാര്‍ പുറംതിരിഞ്ഞു നില്‍ക്കും അല്ലെകില്‍ ബ്രഹ്മചാരി തല കുനിച്ചു പിടിച്ചു ചാക്യാരുടെ കണ്ണില്‍ പെടാതെ പോകണം ഇതെഴുന്നയാള്‍ പല തവണ അങ്ങനെ പോയിട്ടുണ്ട്. തളിപ്പറമ്പിലെ കൂത്തമ്പലത്തിന്റെ തറ ഇപ്പഴും ഉണ്ട്. കഥകളിയില്‍ കോട്ടയം കഥകള്‍ ചൊല്ലിയാടിയാല്‍ പിന്നെ മറ്റു കഥകള്‍ ചൊല്ലിയാടിക്കെണ്ടതില്ലെന്നു പറയാറുണ്ടല്ലോ അതുപോലെ ചാക്യാര്‍ മന്ത്രാങ്കം വേണ്ടപോലെ പഠിച്ചാല്‍ വിദൂഷകഭാഗം വേറെ പടിക്കെണ്ടതില്ലെന്നും പറയും

Sreekanth V Lakkidi - ശ്രീ Pek Namboothiri തളിപ്പറമ്പില്‍ കൂടിയാട്ടം അഗ്രശാലയില്‍ വച്ചല്ലേ പതിവ്? അവസാനം കൂത്ത്/കൂടിയാട്ടം/മന്ത്രാങ്കം നടന്നത് എന്നായിരിക്കും?

Pek Namboothiri - തളിപ്പറമ്പിലെ ചടങ്ങുകളില്‍ നിഗൂഢതകള്‍ ഉണ്ടോ എന്നെനിക്കറിയില്ല. അഗ്രശാലയില്‍ വെച്ച് നടന്ന കൂടിയാട്ടം കഴിഞ്ഞ ശേഷം മാധവചാക്യാര്‍ തളിപറമ്പില്‍ വന്നിട്ടില്ല . കുടുംബത്തിലെ മറ്റുള്ളവര്‍ വന്നിരുന്നു എന്നാണ് തോന്നുന്നത് കൂത്ത്‌ തുടങ്ങുന്നതിനു മുന്‍പും പിന്‍പും തൊഴല്‍ കരിവെള്ളൂരില്‍ വന്നാല്‍ കാണാം ഇപ്പോള്‍ മത്തവിലാസം കൂത്ത്‌ നടക്കുന്ന സമയമാണ് വൃശ്ചികം സംക്രാന്തി വരെ ഉണ്ട്. തളിപ്പറമ്പിലെ ചടങ്ങുകളെ പറ്റി കൃഷ്ണ വാരിയര്‍ക്കു നല്ല നിശയം ഉണ്ട് pudayoor jayanarayanan

Abiram Warrier - It is heard that there is no purushartham in manthrankam.

Sreekanth V Lakkidi - Abiram Warrier പുരുഷാര്‍ത്ഥം മന്ത്രാങ്കത്തില്‍ ഇല്ല്യ.. അതുകൂടിയെ ഇതില്‍ ഇനി കുത്തിക്കയറ്റാന്‍ ബാക്കി ഉള്ളൂ .. അതിനു പകരം നിരവധി പേക്കഥകള്‍ ഉണ്ട്.

Pek Namboothiri - വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. രുഷാര്‍ത്ഥക്കൂത്തിലെ നായ്കരപ്പന്റെ പന്ത്രണ്ടാം മാസം യഥാര്‍ത്ഥത്തില്‍ തളിപ്പറമ്പിലെ കുറുമാത്തൂര്‍ നായ്കരുടെ ഇല്ലത്ത് നടന്നുവന്നിരുന്നത് ആണ്. കൊലെഴുതില്‍ ഉള്ള ഇതിന്‍റെ കണക്കുകള്‍ ബ്രഹ്മശ്രീ സീ പീ കുബേരന്‍ നമ്പുതിരി ‍ (ലേറ്റ്) കണ്ടതായി പറഞ്ഞിട്ടുണ്ട് . ചെലവിന്‍റെ കണക്കു ഏതാണ്ടിങ്ങനെ ചെരുപപ്പിടം 150000 എല 50000

Sreekanth V Lakkidi - ഈ വിവരങ്ങള്‍ എല്ലാം വളരെ കൌതുകം ഉള്ളത് തന്നെ Pek Namboothiri... പുരുഷാര്‍ത്ഥക്കൂത്തില്‍ പ്രതിപാദിക്കുന്ന പല കഥകളും ഭവനങ്ങളും പെരിഞ്ചേല്ലൂര്‍ ഗ്രാമവും ആയി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെ ആണ് ധരിച്ചിരിക്കുന്നത്. പെരുംചെല്ലൂര്‍ തന്നെ ആയിരുന്നുവല്ലോ ഈ കലകളുടെ ആസ്ഥാനം, കുലശേഖരനും മുന്‍പ് തന്നെ.

Pek Namboothiri - തളിപ്പറമ്പിലെ അഗ്രശാലയില്‍ മാണി മാധവചാക്യാരുടെ വിദൂഷകവേഷം അന്ന് കുട്ടിയായിരുന്നെങ്കില്‍ പോലും, ഞാന്‍ ഓര്‍ക്കുന്നു . എളെടത്തു ചിറ്റു മല്ലിശ്ശേരി (നാരായണന്‍ നമ്പൂതിരി) വളരെനാളായി അവശനിലയിലായിരുന്നു മാണി മാധവന്റെ വിദൂഷകന്‍ ഉണ്ട് എന്ന് അറിഞ്ഞു കിടപ്പ് ഉറക്കാതെയാവണം അദ്ദേഹം വന്നു. നിലത്തു ഇരിക്കുന്ന ആളുകളുടെ ഇടയില്‍ കസേരയിട്ട് ഇരുന്നു. തണുപ്പ് കാരണം കുപ്പായവും ഉണ്ടായിരുന്നു ഏതോ സ്വയംവരത്തിന്നു രാജാവ് അതിഥികളെ സ്വീകരിക്കുന്ന ഭാഗം പറയുമ്പോള്‍ ചാക്യാര്‍ മല്ലിശ്ശേരിയുറെ മുന്‍പില്‍ കുനിഞ്ഞുനിന്നു തൊഴുതു പറഞ്ഞു 'സന്തോഷായി..... എത്തും എന്ന് ഒട്ടും പ്രതീക്ഷ്ച്ചില്ല".. ദ്വയാര്‍ത്ഥം മനസ്സിലാക്കി സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നതും ആ സമയത്ത് മല്ലിശ്ശേരിയുടെ മുഖത്ത് വിരിഞ്ഞ നാണം കലര്‍ന്ന പുഞ്ചിരിയും ഇന്നും മനസ്സിലുണ്ട്. . മാണി ദാമോദരചാക്യാരുടെ തളിപ്പറമ്പിലെ പ്രബന്ധം 1985/86 ആയിരുന്നു. അന്ന് ഒരു ദിവസം അശനം പറഞ്ഞതും സ്ഥലത്തില്ലാത്തത് കാരണം അത് കേള്‍ക്കാന്‍ പറ്റാതെ നിരാശ്പ്പെടെണ്ടി വന്നതും വ്യക്തമായി ഓര്‍ക്കുന്നു.

Pek Namboothiri - മാണി മാധവചാക്യാരെപ്പറ്റി ഒരു സ്മരണ കൂടി 1976/80 കാലഘട്ടം . കോഴിക്കോടെ ടാഗോര്‍ സെന്റിനറി ഹാളില്‍ കഥകളിയും ചാക്യാരുടെ നേത്രാഭിനയവും. ഈയുള്ളവന്നു ഭ്രാന്തിന്റെ ആരംഭമേ ആയിട്ടുള്ളൂ. --- കളി ഭ്രാന്തിന്റെ. നിറഞ്ഞ സദസ്സ്. കൈലിമുണ്ടുകളും മൊട്ടതലകളും ഇരിപ്പിടങ്ങള്‍ മിക്കവാറും കയ്യടക്കിയിരിക്കുന്നു. ബീഡിപ്പുകയില്‍ അരങ്ങത്തു നടക്കുന്നതൊന്നും കാണാനാകാത്ത അവസ്ഥ, തിരശ്ശീല പൊങ്ങി. പുറപ്പാടു വേഷം കഴിഞ്ഞു. നിലക്കാത്ത കയ്യടി. ആരോ വിളിച്ചു പറയുന്നത് കേട്ട് 'വാടാ പുവാ" ബണ്ട് പൊട്ടിയപോലെ ആള്‍ക്കൂട്ടം പുറത്തേക്കൊഴുകി അവശേഷിച്ചത് പത്തോ പതിനഞ്ചോ പേര്‍ . കഥകളി തുടങ്ങുന്നതിനു മുന്‍പോ പിന്‍പോ ഓര്‍മ്മയില്ല. മാധവചാക്യാര് അരങ്ങത്ത് ഒരു സ്ടൂളില്‍ വന്നിരുന്നു കുടുമക്ക് പുറമേ ശിരസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണോര്‍മ. "മുഖത്ത് നോക്കിക്കൊണ്ടിരുന്നാല്‍ ഒരു പക്ഷി വരുന്നുവെന്നോ പാമ്പിനെ കൊത്തി എന്നോ ഒക്കെ തോന്നി എന്ന് വരും" എന്ന് മാത്രം ആമുഖമായി പറഞ്ഞു. തുടര്‍ന്നു നേത്രാഭിനയം. പൊട്ടനായ നമുക്കുണ്ടോ വല്ലതും മനസ്സിലാകുന്നു.. പരീക്ഷിത് തമ്പുരാന്റെ ശിഷ്യനും കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഗുരുവും ആയ യുഗപുരുഷന്റെ മുന്‍പിലാണ് താന്‍ എന്നെങ്കിലും ഓര്‍ക്കണമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു

You need to a flashplayer enabled browser to view this YouTube video

Sreekanth V Lakkidi - Narayanan Mothalakottam നാരായണേട്ടാ, ശിവ പ്രതിഷ്ഠയും മന്ത്രാന്കവും എന്നാ വിഷയത്തിലേക്ക് വരുമ്പോള്‍, ഈ വിഷയത്തെ പറ്റി ഡോ. പി. കെ. മാധവന്‍ പറഞ്ഞത് ഇവിടെ എഴുതട്ടെ:

 "പ്രകാശാത്മാവായ പരബ്രഹ്മം ആണ് തന്ത്രശാസ്ത്രത്തിലെ ശിവന്‍. നിരാകാരന്‍ ആയ ശിവന്‍റെ അടയാളം ആണ് ശിവലിംഗം. തന്‍റെ ഉള്ളില്‍ മനോമയമായ വിഗ്രഹം ഉണ്ടാക്കി അതിനെ മനസ്സില്‍ നിലനിര്‍ത്തി സാധന ചെയ്യുവാന്‍ ശക്തി ഇല്ലാത്തവര്‍ക്ക് വേണ്ടി ആയിരിക്കണം ആദ്യം ശില കൊണ്ടുള്ള ശിവലിംഗങ്ങള്‍ ഉണ്ടാക്കപ്പെട്ടതും പ്രതിഷ്ഠിക്കപ്പെട്ടതും. അത് കഴിഞ്ഞു പിന്നെയും കുറെ കാലം കഴിഞ്ഞു ആയിരിക്കണം മുഖവും കൈകാലുകളും മറ്റുമുള്ള വിഗ്രഹങ്ങളുടെ നിര്‍മ്മാണവും പ്രതിഷ്ഠയും നടന്നത്. അങ്ങിനെ നോക്കുമ്പോള്‍ ആദ്യം ഉണ്ടായത് ശിവലിംഗപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങള്‍  ശിവക്ഷേത്രങ്ങള്‍ ആണെന്നു കാണാം. കേരളം നിര്‍മ്മിക്കുകയോ സമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുകയോ ചെയ്ത പരശുരാമന്‍ 108 ശിവാലയങ്ങള്‍ നിര്‍മിച്ചു എന്നാ ഐതിഹ്യം ഓര്‍ക്കുക. അതിപ്രാചീനങ്ങള്‍ ആയ ശിവ ക്ഷേത്രങ്ങളില്‍ ആദ്യകാലം മുതല്‍ തന്നെ ഉത്സവങ്ങളും ക്ഷേത്രകലകളുടെ അവതരണവും ആരംഭിച്ചിരിക്കാം. 41 ദിവസം നീണ്ടുനില്‍ക്കുന്ന മന്ത്രാങ്കം പോലുള്ള കൂടിയാട്ടങ്ങള്‍ അത്തരം മഹാക്ഷേത്രങ്ങളില്‍ ആരംഭിക്കപ്പെടുകയും നിലനിര്ത്തപെടുകയും ചെയ്തിരിക്കാം. ശിവന്റെയും ശിവാംശസംഭൂതന്മാരുടെയും ശിവഭക്തന്മാരുടെയും കഥകള്‍ ആണല്ലോ ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നവയില്‍ അധികവും."

Narayanan Mothalakottam - ഡോ. മാധവന്‍ പറഞ്ഞത് തന്നെ ആയിരിക്കാം കാരണം, ശ്രീകാന്ത്‌. കേരളത്തിലെ ഒട്ടു മിക്ക ഗ്രാമ ക്ഷേത്രങ്ങളിലും മറ്റു പ്രധാന മഹാക്ഷേത്രങ്ങളിലും കൂടുതല്‍ ശിവന്‍റെ പ്രതിഷ്ഠ ഉള്ളവ തന്നെ ആവും എന്ന് തോന്നുന്നു. പതിനഞ്ചോ പതിനാറോ (എന്തായാല്ലും 20 ല്‍ താഴെ) ആണ് ശിവനല്ലാത്ത ഗ്രാമ ദേവതകള്‍ (പന്തളം, ആറന്മുള, തിരുവല്ല, കുമാരനെല്ലൂര്‍, കുഴൂര്‍, മൂഴിക്കുളം, ഇരിങ്ങാലക്കുട, ആലത്തിയൂര്‍, കരിക്കാട്‌, പന്നിയൂര്‍, കരന്തോല, പയ്യന്നൂര്‍ തുടങ്ങി) എന്ന് തോന്നുന്നു. മന്ത്രാങ്കം കൂടിയാട്ടം തീര്‍ച്ചയായും വൈഷ്ണവ ക്ഷേത്രങ്ങളിലും നടന്നിട്ടുണ്ടാവും, അതില്‍ വലിയ സംശയം ഒന്നും ഇല്ല (വയ്യ എന്ന് കേട്ടിട്ടില്ലല്ലോ). പക്ഷെ ഒരു പ്രധാന വഴിപാടായും നിര്‍ബന്ധമായും ഉള്ള ക്ഷേത്രങ്ങള്‍ (ഇപ്പോള്‍ നമ്മുടെ അറിവില്‍ ഉള്ളവ) ശിവ ക്ഷേത്രങ്ങള്‍ ആണല്ലോ.

എനിക്ക് വേറൊന്നാണ് തോന്നുന്നത് ശ്രീകാന്ത്‌., അത് പറയുമ്പോള്‍ ചക്യാര്‍മാര്‍ എനിക്കെതിരെ ചാടി വീഴില്ല എന്ന് നിരീക്കട്ടെ. (മുഴുവന്‍ അറിഞ്ഞിട്ടല്ല എങ്കിലും) മിക്കവാറും ചാക്യാര്‍ കുടുംബങ്ങളില്‍ അവര്‍ക്ക് പ്രാധാന്യം എന്ന് വച്ചിട്ടുള്ളത് (കുടുമ വക്കാനും മറ്റും) ശിവ ക്ഷേത്രങ്ങള്‍ ആണ് എന്ന് തോന്നുന്നു. അതിനാല്‍ അവര്‍ക്ക് പ്രധാനവും സ്വാധീനവും ഉള്ള ഈ ക്ഷേത്രങ്ങളില്‍ കുട്ടികള്‍ക്ക് പ്രബന്ധം പറയുന്നതില്‍ പരിശീലനം ലഭിക്കുന്നതിനു വേണ്ടി ആവണം അവിടങ്ങളില്‍ മന്ത്രാങ്കത്തിനു പ്രാധാന്യം കൊടുത്തത്. വൃത്തിയായി മന്ത്രാങ്കം പറയുമ്പോള്‍ ഒട്ടു മിക്ക പ്രബന്ധങ്ങളും അതില്‍ വരുമല്ലോ. പഠിക്കുന്ന പ്രബന്ധങ്ങള്‍ ഓരോന്നായി കൂട്ടി ചേര്‍ത്തു ആവും ഇപ്പോള്‍ മന്ത്രാങ്കം നമ്മള്‍ കാണുന്ന രീതിയില്‍ (ഒട്ടു മിക്ക പ്രബന്ധങ്ങളും കെട്ടുകഥകളും എല്ലാം കൂടി) ആയത്.

Appan Varma - I am going back again - Conversion to vaishnavism started about 1000 years ago (after the Kalady Sree Sankara ?). The 64 gramams of kerala brahmins were established by Parasurama (he was a full saivite - see Ramayana story of Rama breaking the Saiva Chapa and defeating Parasu Rama) after he surrendered all he owned and left for a land mass beyond his area. Parasurama with his people settled in the area cleared by using his Parasu (mazhu). The original 64 gramams had only Siva temples. Migration of vaishnavites (from Saraswathi river banks after it dried out) converted Saivites to Vaishnavites leading to major catastrophes to brahminism such as that happened in Sukhapuram (Thamprakkal was Azhavancherry, I think). Gradually Saivism became weak but luckily for us survived. We have Sankara - Narayana, Ayyappa, Ghandakarna etc etc temples in Kerala. Arts were of saivite origin (it is much older religion) but as Siva temples waned art took up Vaishnava stories .ANY BODY WANTING TO STUDY WILL HAVE FIRST REMOVE THE VAISHNAVA INFLUENCE FROM OUR CULTURE AND STORIES AND RESEARCH ON THE SAIVITE PERIOD MINUS BUDHIST, JAIN INFLUENCE. Luckily for us the judaistic religions did not have much influence on our temple arts then.

Narayanan Mothalakottam - Appan Varma അപ്പേട്ട ഈ ചരിത്രം പലപ്പോഴും എനിക്ക് മുഴുവന്‍ മനസ്സിലാവാറില്ല. കാരണം അതിനു അത്ര വ്യക്തത ഇല്ല എന്നത് തന്നെ. ശങ്കരാചാര്യര്‍ക്ക് ശേഷം ആവും കേരളത്തില്‍ വൈഷ്ണവിസം വന്നത് എന്ന് പറയാന്‍ പറ്റുമോ? അദ്വൈത ആചാര്യന്‍ ആയ ശങ്കരന്‍ കുറച്ചു ശൈവന്‍ ആയിരുന്നില്ലേ?? പിന്നെ ശങ്കരനാരായണനെ 'സൃഷ്ടിച്ചത്' ശങ്കരാചാര്യര്‍ ആണ് എന്നും ചില ചരിത്രം പറയുന്നു. ശൈവരും വൈഷ്ണവരും കൂടി ഒരു മല്‍സരം അപ്പോള്‍ നിലനിന്നിരുന്നു എന്നല്ലേ ചിന്തിക്കേണ്ടി വരിക? എന്തായാലും അത് പോട്ടെ നമുക്ക് പ്രധാന വിഷയത്തിലേക്ക് വരാം. ശിവന്റെ അമ്പലങ്ങളില്‍ പ്രാധാന്യം ഉണ്ട് എന്നല്ലാതെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ വിലക്കൊന്നും ഇല്ല മന്ത്രാങ്കത്തിന് എന്നാണ് ധരിചിട്ടുള്ളത്. അത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ചാക്യാര്‍ കുടുംബവുമായി ബന്ധപ്പെട്ടു വന്നതാവാനെ വഴിയുള്ളൂ. പണ്ട് കാലത്ത് കലയും സംസ്കാരവും ഈശ്വരാരാധനയും ഒക്കെ തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടു ആണല്ലോ ഉണ്ടായിരുന്നത്. കൂടിയാട്ടത്തില്‍ (മിക്കവാറും കഥകളിയില്‍ നിന്ന് വ്യത്യസ്തമായി) കെട്ടുകഥകളും ചരിത്ര കഥകളും (ഇന്നത്തെ നോവലും നാടകവും ഒക്കെ പോലെ തന്നെ) ഒക്കെ വരുന്നുണ്ട്. പുരാണ കഥകള്‍ ആവും ഒരു പക്ഷെ കുറവ്. അതുകൊണ്ട് ഈ കെട്ട്കഥകള്‍ ഒക്കെ ഈശ്വര പ്രീതിക്കായി നടത്തിയിരുന്നു എന്ന് നിരീക്കാന്‍ പറ്റുമോ എന്നറിയില്ല. കാലക്രമത്തില്‍ അത് ക്ഷേത്ര ചടങ്ങായി മാറുകയും അന്നത്തെ നടപടി പ്രകാരം ചില പ്രാധാന്യം ഒക്കെ വന്നതും ആവില്ലേ? പിന്നെ ഈശ്വരന്മാര്‍ക്ക് (കേള്‍ക്കാനും കാണാനും ആണെങ്കില്‍) കെട്ടുകഥകളും ഇതിഹാസ കഥകളും പുരാണ കഥകളും ഒക്കെ ഒരുപോലെ തന്നെ ആവും എന്ന സത്യവും അംഗീകരിക്കുന്നു.

Suraj Thekkepatu Subramanian - I think labeling Shankaracharyar as a shivite is incorrect. He is credited for several litterateurs, temples etc related to other deities as well. As is mentioned, that he is an Adviata Aacharya it will be naive to put him into a particular sect.

Appan Varma - Koodiyattom is said to be around 2000 year old at which time there was no Vaishnava temple in Kerala. My opinion is Sankara was more of a Saivite (see his name).

Pek Namboothiri - മാണി ദാമോദരചാക്യാര്‍ 1986 ന്നു ശേഷം കാഞ്ഞിരങ്ങാട്ട് വന്നിരുന്നു. മത്തവിലാസവും ഗണപതി പ്രാതലും ഓര്‍ക്കുന്നു. അന്ന് അവിടത്തെ തകര്‍ന്നു തരിപ്പണമായ ഗണപതി വിഗ്രഹത്തെ കളിയാക്കിയിരുന്നു അതിന്റെ കൂടി പരിണത ഫലമായിരിക്കും തല്‍സ്ഥാനത് പുതിയ വിഗ്രഹ പ്രതിഷ്ഠ നടന്നു കഴിഞ്ഞു. പയ്യന്നൂര്‍ അമ്പലത്തിലും ഒരു ഭഗവദ്ദൂത്‌ ഉണ്ടായിരുന്നു. ഇതൊക്കെ ഓര്‍മയില്‍നിന്ന് ആണെന്ന് ഓര്‍ക്കുക. തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട്ട് ക്ഷേത്രങ്ങള്‍ മൂന്നും പെരിന്ചെല്ലുര്‍ ഗ്രാമ ക്കാരുടെ ഊരായ്മ ക്ഷേത്രങ്ങള്‍ ആണ് sreekanth.lakkidi

Pek Namboothiri - മാധവചാക്കിയാരുടെ കൂത്ത്‌ കേട്ടിട്ട് മാത്രമാണ് താന്‍ സംസ്കൃതം പഠിച്ചതെന്ന്‍ മേപ്പള്ളി ജയന്തെട്ടന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചാക്യാരോടു വാതു വച്ച് ഓരോ ദിവസവും അദ്ദേഹം ചൊല്ലുന്ന ശ്ലോകങ്ങള്‍, ആരും കാണാതിരിക്കാന്‍ വീട്ടിനു പിന്നിലെ ചെമ്പകമരത്തിന്നു മുകളില്‍ കയറി ഉരുവിട്ട് പഠിച്ച ശേഷം, പിറ്റേ ദിവസം ചാക്യാരെ കേള്‍ പ്പിക്കാറുണ്ടായിരുന്നു എന്ന്, അന്ന് കുഞ്ഞായിരുന്ന, കൃഷ്ണവാരിയര്‍ അടുത്ത ദിവസമാണ് എന്നോടു പറഞ്ഞത്. കുറുമാത്തൂര്‍ നമ്പൂതിരിപ്പാടിനെ വരെ കളിയാക്കാന്‍ ധൈര്യം അദ്ദേഹം കാണിച്ചിരുന്നു എന്ന് തളിപ്പറമ്പ് മേശാന്തി കപോതന്‍ രാമന്‍ നമ്പൂതിരി പറഞ്ഞിട്ടുണ്ട്.

സി പി അമ്മാമന്‍ , ടി പി അമ്മാമന്‍, ഇരുവേശീ ‍ മാധവ പുടവര്‍ മൂത്തേടത്ത് കുബേരന്‍ മല്ലിശ്ശേരി ഇവരൊക്കെ സുകൃതികള്‍. സഹൃദയശിരോമണികള്‍. ഇതൊക്കെ ഓര്‍ക്കാനും അറിയണ്ടവരെത്തന്നെ അറിയിക്കാനും സാധിച്ചതിന്നു ഫേസ്ബുക്കിന്നു കോടി പ്രണാമം.

Sreekanth V Lakkidi - വളരെ നല്ല വിവരങ്ങള്‍ ശ്രീ. പി ഇ. കെ. നമ്പൂതിരി. സംസ്കൃത പണ്ഡിതന്‍ കൂടി ആയിരുന്ന മാണി മാധവ ചാക്യാരുടെ കൂത്ത് കേട്ട് സംസ്കൃതം പഠിച്ച കഥ ഞാന്‍ ചാക്യാരുടെ മന്ത്രാങ്കം ഉണ്ടായിരുന്ന പെരുവനത്തു നിന്നും ധാരാളം കേട്ടിട്ടുണ്ട്. ഉദാ. കെ. പി. സി. നാരായണന്‍ ഭട്ടതിരിപ്പാടും, കെ. പി. സി. അനുജന്‍ ഭട്ടതിരിപ്പാടും ഇതിനെ കുറിച്ചു എഴുതിയതും വായിച്ച്ചിട്ടുണ്ട്. തളിപ്പരംബിലെയും സമാനമായ കഥകള്‍ കേള്‍ക്കാന്‍ ഇടവന്നതില്‍ വളരെ സന്തോഷം. ഈ കാര്യങ്ങള്‍ എല്ലാം വേണ്ടവിധം റെക്കോര്‍ഡ്‌ അഥവാ ഡോക്കുമെറ്റ് ചെയ്തു വെച്ച്ചിട്ടില്ലല്ലോ എന്ന ദു:ഖവും.

മാണി ദാമോദര ചാക്യാര്‍ കാഞ്ഞിരങ്ങാട്ടു അദ്ദേഹത്തിനു ശാരീരിക അസൌകര്യം ഉണ്ടാകുന്നത് വരെ വന്നിട്ടുണ്ട് എന്നാണു അറിവ്. എന്തായാലും കൂത്ത് കാരണം വിഗ്രഹം നേരെയാക്കിയത് നല്ല കാര്യം

ശ്രീ Pek Namboothiri വളരെ ഹൃദ്യവും വിവരം പകരുന്നതുമായ താങ്കളുടെ അനുഭവങ്ങളാണ്‌ ഈ ചര്‍ച്ചയില്‍ എന്നിക്ക് ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് എന്ന് തന്നെ പറയട്ടെ. ഞങ്ങള്‍ക്കീ അനുഭവങ്ങള്‍ പങ്കുവെച്ചതിനു വളരെയധികം നന്ദി.

Sreejith P K Lakkidi - വിലപ്പെട്ട ഈ വിവരങ്ങള്‍ പങ്കുവെച്ചതിന് വളരെ നന്ദി ശ്രീ PEK Namboothiri . താങ്കള്‍ എന്റെ വീട്ടില്‍ രണ്ടു തവണ വന്നങ്കിലും കാണുവാന്‍ സാധിച്ചില. മന്ത്രാങ്കത്തിലെ പലേ ഭാഗങ്ങളും തളിപ്പറമ്പില്‍ വെച്ച് ആണ് നടക്കുന്നെതെന്ന് അറിയാമായിരുന്നെങ്കിലും ' അശനം 'പുതിയ അറിവാണ് -അതിലുപരി കണ്ടെത്തലാണ്‌. മന്ത്രാങ്കം പേകഥയില്‍ - ഭാവശര്മത്തെ അത്താഴത്തില്‍ ഇങ്ങനെ കാണുന്നു –‘’പിറ്റേ ദിവസം എല്ലാവരും നിശ്ചയമനുസരിച്ച് പെരുംത്രിക്കൊവിലില്‍ എത്തി .’’മറ്റൊരു കഥയായ വിഡ്ഢിയുടെ ഇല്ലത്തെ കിളി “യില്‍ ഇങ്ങനെ “...രാവിലെ നേത്യര് കുളിയും മറ്റും കഴിച്ചു ദാസിമാരോടുകുടി പെരുംത്രിക്കൊവിലിലേക്ക് തോഴുക്കാന്‍ പോയി .”

Narayanan Mothalakottam - മന്ത്രാങ്കത്തിലെ മാത്രമല്ല മറ്റു പല പ്രബന്ധങ്ങളിലും ഉള്ള ചില കഥകള്‍ 'വെറും കഥകള്‍' തന്നെ ആണല്ലോ. അപ്പോള്‍ അതെങ്ങിനെ ഒരു അനുഷ്ടാന കല ആയി കണക്കാക്കുന്ന അല്ലെങ്കില്‍ അമ്പലത്തിലെ ഉത്സവാദി ആണ്ട് വിശേഷങ്ങളില്‍ പെടുന്ന (മുടങ്ങിയാല്‍ പ്രായശ്ചിത്തം വേണ്ടുന്ന) കൂത്തിന്റെയും കൂടിയാട്ടത്തിന്‍റെയും ഭാഗം ആയി?? പുരാണകഥകളോ ഭക്തിരസ പ്രധാനമായ കഥകളോ അല്ലാത്തവക്ക് വിലക്കുകള്‍ (ഇന്നത്തെ കലകളായ നാടകം, ഗാനമേള, കഥാപ്രസംഗം തുടങ്ങിയവ മതിക്കകത്ത് കേറ്റാത്ത അമ്പലങ്ങളില്‍ പോലും) ഉണ്ടാവാതിരിക്കാന്‍ കാരണം എന്താവും??

Pek Namboothiri - അശനം അടിയന്തിരത്തിന്റെ ഭാഗമായല്ല ഒരു പ്രത്യേക പരിപാടി ആയി നടത്തിയതാണ് Sreejithpk.lakkidi

Narayanan Mothalakottam - പണ്ടുകാലത്ത് ഒട്ടു മിക്ക കലകളും അരങ്ങേറിയിരുന്നത് അമ്പലങ്ങളില്‍ ആയിരുന്നു. അമ്പലങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രം ആയിരുന്നില്ല, നാട് വാഴുന്ന തമ്പുരാക്കന്മാരുടെ ആശീര്‍വാദത്തോടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഒരു പക്ഷെ തീരുമാനിക്കപെട്ടിരുന്നതും അവിടെ ആയിരുന്നു. കലകളില്‍ ഏറ്റവും പാണ്ഡിത്യവും അഭ്യാസവും വേണ്ടിയിരുന്ന കൂത്ത് കൂടിയാട്ടം എന്നിവ നിര്‍വഹിച്ചിരുന്ന ചക്യാര്‍മാര്‍ സമൂഹത്തില്‍ മറ്റു കലാകാരന്മാരില്‍ നിന്ന് ഉയര്‍ന്ന പദവിയില്‍ ആയിരുന്നു. അവര്‍ക്ക് തമ്പുരാക്കന്മാരും പ്രഭുക്കന്മാരായ നമ്പൂരിമാരും ആയി നല്ല സൌഹൃദവും ബന്ധവും ഉള്ളവരായിരുന്നു. അതുകൊണ്ട് തന്നെ മറ്റു കലകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം കൂടിയാട്ടത്തിന് കിട്ടി. ക്ഷേത്രത്തില്‍ സമൂലമായ അഭിവൃദ്ധിക്കുള്ള ഉപാധികള്‍ ആയിരുന്നു നിത്യ പൂജാദി ഉത്സവം പോലെയുള്ള ആണ്ട് വിശേഷങ്ങള്‍ ആയ ചടങ്ങുകളും, അതുപോലെ തന്നെ നിത്യവും അരങ്ങേറിയിരുന്ന കലയായ കൊട്ടിപാടി സേവ മുതല്‍ ആണ്ട് വിശേഷങ്ങള്‍ ആയി നടത്തപെടുന്ന മറ്റു അനുഷ്ടാന കലകള്‍ ഒക്കെ തന്നെ. ഓരോരോ കാലത്ത് ജീവിച്ചിരുന്ന ആളുകളുടെ അഭിരുചിക്കനുസരിച്ച് ഓരോരോ കഥകള്‍ (പ്രത്യേകിച്ച് ഭരണക്കാരായ നമ്പൂരിമാരുടെയും അരങ്ങേറുന്ന ചക്യാന്മാരുടെയും അഭിരുചിക്കനുസരിച്ച്) പ്രധാനമായി അരങ്ങേറി വന്നു. കാലക്രമത്തില്‍ മേമ്പൊടിക്ക് ഐതിഹ്യങ്ങളെല്ലാം ചേര്‍ത്തു ഓരോരോ അമ്പലങ്ങളില്‍ ഓരോന്ന് പ്രധാനം ആക്കി തീര്‍ത്തു, അതിനല്ലേ സാധ്യത?

Pudayoor Jayanarayanan - അശനത്തിലെ കഥാസന്ദർഭങ്ങൾ നടക്കുന്നത്‌ പെരുംചെല്ലൂരെന്ന തളിപ്പറമ്പ്‌ തന്നെയാണെന്നകാര്യത്തിൽ സംശയല്ല്യ. അതിലെ നായക്കരപ്പൻ കേരളത്തിലെ മുഴുവൻ നമ്പൂതിരിമാരുടെയും നായകർ ആയ കുറുമാത്തൂർ നമ്പൂതിരിയാണു. (ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ എന്ന പോലെ കുറുമാത്തൂരു നമ്പൂതിരിയെ നായക്കർ അല്ലെങ്കിൽ നായക്കരപ്പൻ എന്ന് കൂട്ടിയാണു അഭിസംബോധന ചെയ്യുക. തമ്പ്രാക്കൾ നമ്പൂതിരിമാരുടെ സ്പിരിച്ച്വൽ ലോർഡ്‌ ഷിപ്പ്‌ ആയിരുന്നെങ്കിൽ നായക്കർ മുഴുവൻ നമ്പൂതിരിമാരുടെയും ക്രമസമാധാന പാലനമുൾപ്പടെയുള്ള ടെമ്പറൽ ലോർഡ്ഷിപ്പ്‌ എന്ന സ്ഥാനമാണു അലങ്കരിച്ചിരുന്നത്‌. കേരളോൽപത്തി പോലുള്ള ഐതിഹ്യങ്ങളിൽ പോലും കുറുമാത്തൂർ നമ്പൂതിരിയെ പരശുരാമനാൽ ഗോകർണ്ണം തൊട്ട്‌ കന്യാകുമാരിവരെയുള്ള മുഴുവൻ ഗ്രാമങ്ങളുടേയും നായക്കരായി നിയുക്ത്നായതായി പരാമർശ്ശിക്കുന്നുണ്ട്‌.) അങ്ങിനെയുള്ള നായക്കരപ്പന്റെ പന്ത്രണ്ടാം മാസത്തിനാണു അനധീതമംഗലത്തുകാരായ ചില ബ്രാഹ്മണർ അശനം എന്ന പുരുഷാർത്ഥം പൂർത്തിയാക്കാനായി പുറപ്പെടുന്നത്‌ Sreejith P K Lakkidi

Appan Varma - Kurumathur were the thamprakkal of Perinchellur. There were 7 Thamprakkals and 5 Vaidhikas (Vellakkattu patteris were given vaidikavrithi of karikkattu gramam by Perumpadappu). Pl see that there are no Vaidikas or Thamprakkal south of Airanikkulam, meaning south of present Trichur district (mainly in Cochin state). Perinchellur nadodayam bhasha chambu (600 year old) is a good pointer on Rajarajeswara as the chambu is on the temple and customs. My conviction is that the grama temples of original namboodiris are all Sivas. Temporal power over the Vaidhikas was with the rulers of cochin as was shown by the fine imposed on a Vaidhika family by then ruler for the misconduct of the Vaidhika (re conversion of a family back to kshatriya after Tippus padayottam) - Sorry for the extempore out of perview with the topic

Pek Namboothiri - Appan Varma sir, do you have any "aithihyam" or historic evidences about Neelakandha kavi who composed the three champus, in your area viz chelloor nathodayam and thenkailanathodayam?.- Dr T G Ramachandran pillai in his research thesis establishes that Neelakandha kavi was a native of Taliparamba who later settled down at kochin and he belonged to shaiva brahmin community (moosad).

Sreekanth V Lakkidi - Pek Namboothiri Nilakantakavi was from Mani [Perumcholloor] family chakyars of Talipparamba. Eminent scholars like Vatakkumkoor, Dr. Kunchunni Raja, Mani Madhava Chakyar, KPS Menon etc had written about it. Here I would like to quote Dr. P. K. Madhavan again,

"പ്രതിഭാധനന്‍ ആയ ആ കവി നാട്യമര്‍മജ്ഞനായ ആചാര്യന്‍ ആയിരുന്നു എന്ന് 'അജഗരകബളിതം' പോലുള്ള സന്ദര്‍ഭങ്ങള്‍ കൊണ്ടു മനസ്സിലാക്കാം. അദ്ദേഹം മാണി ചാക്യാര്‍ മഠത്തിലെ ഒരംഗം ആയിരുന്നു എന്നാണ്കേട്ടിട്ടുള്ളത്. 'പരമാഗ്രഹാരെ പ്രാപ്ത പ്രസൂതി:' എന്ന കവിയുടെ പരാമര്‍ശം അദ്ദേഹം 'പരമാഗ്രഹാരത്ത്തില്‍ - പെരുംചെല്ലൂര്‍ ഗ്രാമത്തില്‍ (തളിപ്പറമ്പില്‍)' ജനിച്ച ആളാണെന്നു വ്യക്തം ആക്കുന്നു. ഈ വിഷയത്തെ കുറിച്ചു മഹാപണ്ഡിതന്‍ ആയ വടക്കുംകൂര്‍ രാജ രാജ വര്‍മ രാജയെ പോലുള്ളവര്‍ ഈ അഭിപ്രായം രേഖപ്പെടുത്ത്തിയിട്ടുന്ടു."

(1. കേരളീയ സംസ്കൃത സാഹിത്യ ചരിത്രം ഭാഗം രണ്ടു , അദ്ധ്യായം പതിനൊന്നു

2. Contribution of Kerala to Sanskrit Literature, Dr. K. Kunjunni Raja p217 ).

Pek Namboothiri - In “chelloor nathodayam” Neelakandhakavi never mentions a single word about Trichembaram temple. But he has composed 10 verses about Kanhirangad temple in it. So the author considers Kanhirangadu temple next to Taliparamba temple in spite of the fact that Trichembaram temple was more famous then, than Kanhirangad. Vatakkumkoor in his forward for his commentary on “chellur nathodayam” states that Punam Namboodiri and Neelakandhavi are both the same individual. Sivadwija families are the only community who do not have any hereditary connection with Trichembaram temple but are associated with the other temples hereditarily. This is the logic for the argument.

 

free joomla templatesjoomla templates
2024  Aswadanam.com   globbers joomla template