മന്ത്രാങ്കം

Appan Varma - Sreekanth, PEK - - Ulloor has also written about Neelakandakavi. read his " basha chambukkal" book .He has written other chambus. Read also about Neelakantan, Thaliparambu(ശ . 10)കല്യാണസൌ ഗ ന്ധികം വ്യായോഗത്തിന്റെ കര്‍ത്താവ്.was in a paramagramam which had a Parvathy temple. As per mythology was born in Maniyil (മാണി അല്ല) chakyar family in Kurumbanadu. Ulloor says that he was a Nambudiri but again Vadakkamkur says him as chakyar. Ulloor puts him in patham sathakam while vadakkamkur puts him in 15. Attoor says 9th. Ulloor puts Narayana kavi also as nambudiri. - Read also Narayaneeyam basha chambu as all these chambus details the life of those days - Unfortunately the role played by the erstwhile rulers of Kurumbanadu is not fully understood where as we put glory on Samoothiri, Cochin (my family) and Travancore. Valluvakonathiris rule also not studied to know the arts they encouraged

Sreekanth V Lakkidi - Appan Varma തളിപ്പറമ്പിലെ പെരുംചെല്ലൂര്‍ എന്നാ കുടുംബവും മാണിയൂര്‍ലെ മാണിയൂര്‍ എന്നാ കുടുംബവും ഒന്നായി ലയിച്ചത് ആണ് മാണി (പെരുംചെല്ലൂര്‍). ഈ മാണി കുടുംബം ആണ് പിന്നീട് കുരുംബ്രനാട്ടിലേക്ക് താമസം മാറ്റിയത്. അപ്പോള്‍ കുരുംബ്രനാട്ടിലെ മാണിയില്‍, മാണി തന്നെ എന്ന് വ്യക്തം അല്ലെ? ഉളൂര്‍ പറഞ്ഞത് ഞാനും ധരിച്ച്ചിട്ടുണ്ട്. ആറ്റൂര്‍, വടക്കുംകൂര്‍ എന്നിവര്‍ പറഞ്ഞത് പോലെ തന്നെ മാണി കുടുംബക്കാര്‍ തങ്ങളുടെ ഒരു പൂര്‍വികന്‍ ആയി ഇദ്ദേഹത്തെ കണക്കാക്കിയിരുന്നു.

Sreekanth V Lakkidi - Appan Varma Pek Namboothiri Pudayoor Jayanarayanan Narayanan Mothalakottam, പിന്നെ ഒരു കാര്യം മണി കുടുംബത്തിന്റെ പരദേവത ഭഗവതി ആണ് (ഉള്ളൂര്‍ പറഞ്ഞപോലെ). ചെല്ലൂര്‍ നാഥോദയം എഴുതിയ നീലകണ്‌ഠ കവിയും, കല്യാണസൌഗന്ധികവ്യയോഗം രചിച്ച നീലകണ്‌ഠകവിയും രണ്ടു ഒന്ന് ആയിക്കോളണം എന്നില്ല. പ്രസ്തുത നീലകണ്‌ഠ കവി ത്രിച്ച്ചംബരത്തെ പറ്റി പരാമര്ഷിച്ച്ചില്ല്യ എന്നത് എടുത്തു ഇങ്ങനെ ഒരു ഊഹം നടത്തുന്നതിനു ചില ന്യൂനതകള്‍ ഇല്ല്യേ? കുഞ്ചന്‍ നമ്പ്യാര്‍ പല കൃതിയും കിള്ളിക്കുരുശ്ശി അമ്പലത്തിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട് എന്നാല്‍ പല കൃതിയിലും ഇല്ല്യ. അത് വച്ചു നമുക്ക് കിള്ളിക്കുരുശ്ശിയെ പറ്റി പരാമര്‍ശം ഉള്ള തുള്ളല്‍കഥകളെ കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചത് ആയുള്ളൂ എന്ന് പറയാമോ? അതുപോലെ നാട്യകല്പദ്രുമം എന്നാ മാണി മാധവ ചാക്യാരുടെ ഗ്രന്ഥം എടുക്കുക: അതില്‍ കുലദേവത ഭഗവതിയെ സ്തുതിച്ചും, ലക്കിടി കിള്ളിക്കുരുശ്ശി ദേവനെകുറിച്ചും മംഗള ശ്ലോകം ഉണ്ട്, എന്നാല്‍ തങ്ങളുടെ മൂല കേന്ദ്രമായ പെരുംചെല്ലൂര്‍ അപ്പനെ കുറിച്ചില്ല്യ, അതുകൊണ്ടു പിന്നീട് നമ്മള്‍ പരിശോധിക്കുമ്പോള്‍, ഗ്രന്ഥകാരന്‍ കുരുംബ്രനാട്ടില്‍ നിന്നും ലക്കിടിയില്‍ വന്ന ചാക്യാരാണ്, ഇയാള്‍ക്ക് തളിപ്പരമ്പും ആയി ബന്ധം ഇല്ല്യ എന്ന് പറയുവാന്‍ കഴിയുമോ? ഇത്തരം അവലോകനങ്ങള്‍ക്ക്‌ പരിമിതി ഉണ്ടെന്നു അര്‍ഥം.

Narayanan Mothalakottam - ക്ഷേത്രവും കൂടിയാട്ടവും തമ്മിലുള്ള ബന്ധം അല്ലെങ്കില്‍ ക്ഷേത്രത്തില്‍ കൂത്ത്/കൂടിയാട്ടത്തിനുള്ള പ്രാധാന്യം മറ്റൊരു രീതിയില്‍ നോക്കി കാണാനാണ് എനിക്ക് വ്യക്തിപരമായി ഇഷ്ടം. ഈശ്വരാര്‍പ്പണം ആയി ആണ് ചാക്യാര്‍ കഥ പറയുന്നത്. എല്ലാ കര്‍മങ്ങളും ഈശ്വരാര്‍പ്പണം ആയി ചെയ്യണം എന്നും പലതിലും ഉല്‍ബോധിപ്പിക്കുന്നുന്ന്ടല്ലോ. ചുരുക്കം പറഞ്ഞാല്‍ മേല്‍ശാന്തി ചെയ്യുന്നതും, ചാക്യാര്‍ ചെയ്യുന്നതും, മാരാര്‍ ചെയ്യുന്നതും ഒക്കെ തന്നെ ഈശ്വരാര്‍പ്പണം ആയി ലോക നന്മക്ക് വേണ്ടി ചെയ്യുന്നതാണല്ലോ. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുമ്പോള്‍ എല്ലാം ഒന്ന് തന്നെ എന്ന് വരുമല്ലോ. കഥകളിലൂടെ കാര്യം (മനുഷ്യ ധര്‍മം) പറയുന്ന രീതി ആണല്ലോ ആര്‍ഷ ഭാരതത്തിലും അതിനു ശേഷവും ഒക്കെ ഉണ്ടായിരുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളും തുടങ്ങി കഥസരിത്സാഗരവും പഞ്ചതന്ത്രവും എല്ലാം ആ കടമ തന്നെ നിര്‍വഹിക്കുന്നു. അങ്ങിനെ മനുഷ്യന് ഭൌതികവും ആത്മീയവുമായ ഉല്കര്‍ഷക്ക് വേണ്ടി അനുഷ്ഠിക്കേണ്ടതായ/പാലിക്കേണ്ട ധര്‍മങ്ങള്‍ വിവരിക്കുന്ന എല്ലാ കഥകളും (കെട്ട്കഥകളിലും പേക്കഥകളിലും ഒക്കെ സംഗതി ഇത് തന്നെ) ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു ചാക്യാര്‍ അവതരിപ്പിച്ചു പോന്നു. അവിടെ അപ്പോള്‍ ഏറ്റവും കൂടുതല്‍ കഥ പറയുന്നത് പ്രധാനം ആയി ഭവിച്ചു. അങ്ങിനെയാവാം മന്ത്രാങ്കം കൂടിയാട്ടം പൌരാണികവും പ്രധാനവും ആയത്.

Sreekanth V Lakkidi - Narayanan Mothalakottam ഒരു പരിധിവരെ നമ്മുടെ സാമൂഹികമായ സ്ഥിതിവിശേഷം മൂലം ശ്രോതാക്കള്ടെ മാറിയ അഭിരുചി ആണ് ഈ പല തമാശകളും ഈ കലകളില്‍- കൂത്ത് ആയാലും കൂടിയാട്ടം ആയാലും കയറാന്‍ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Appan Varma - Taliparamba area was under Kolathiri kings, one of the oldest kingdom - in fact the oldest kingdom - in the 32 gramams of kerala. This Mushaka vamsa history says that they are migrants from Maharashtra (old Maharashtra including Gujarat etc). This is the period of conversion to Vaishnavism and many Siva temples got converted to vishnu temples. Mothalakottam is correct in his assessment of story telling and arts but the Saiva to vaishna changes and the resultant shift to more arts based on Vishnu / Krishna need a major study. Family trees of old illams may show the period of change. As far as my family is concerned it is definite that we were sivites but later converted to vaishnavism by a Udupi mutts.

Sreejith P K Lakkidi - നീലകണ്‌ഠ കവി എഴുതിയ നാടകം ആദ്യമായി അരങ്ങു കയറിയത് തളിപരമ്പില്‍ വെച്ചായിരുന്നു. മാണിയിലെ ഒരു ചാക്യരാണ് ഇത് അവതരിപ്പിച്ചത്. എല്ലാ നാടകങ്ങളും പ്രബന്ധങ്ങളും ആദ്യമായി അവതരിപ്പിച്ചിരുന്നത് തളിപരമ്പില്‍ വെച്ചായിരുന്നു. പെരിമ്ചെലുര്‍ ചാക്യാരുടെയും (മാണി) കൊയ്പ ചാക്യരുടെയും താമസ സ്ഥലം ക്ഷേത്രതിനടുതായിരുന്നു എന്ന് അറിയുന്നു. ഈ സ്ഥലം കണ്ടെത്തേണ്ടിയിരിക്കുന്നു.

Pek Namboothiri - ''ഹല്ലേ സൈന്യങ്ങള്..." എന്ന ഓഡിയോ വിലെ സംബോധന ‍ ഇന്ന് ഒരിക്കല്‍കൂടി കേട്ടപ്പോള്‍ വീണ്ടും ഞാന്‍‍ ഒരു പതിനാല്കാരനായി മാറി. ഒന്നിടവിട്ട ഓരോ വര്‍ഷങ്ങളിലും നാല്പത്തൊന്നു ദിവസം വീതം ദിവസം എത്ര എത്ര തവണ കേട്ടതാണീ രീതിയിലുള്ള സംബോധനകള്‍!! സംസ്കൃതശ്ലോകം ചൊല്ലുന്നതിലെ സ്ഫുടത, ഉച്ചാരണശുദ്ധി. ചില ടി വി പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുനേറ്റോടാന്‍ തോന്നുന്നതിന്‍റെ കാരണം ഇപ്പോള്‍ മാത്രമാണെനിക്കു മനസ്സിലാകുന്നത്‌.

1990 മുന്‍പ് ഒരു കോട്ടക്കല്‍ ഉത്സവം. അരങ്ങത്ത് വിളക്ക് കൊളുത്തുന്നതും കാത്ത് ഇരിക്കുമ്പോള്‍ മുന്‍പില്‍ മാണി ദാമോദരച്ചാക്കിയാര്‍. അന്നദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. "അമ്മാമന്‍ നഴ്സിംഗ് ഹോമില്‍ ഉണ്ട്. കാണണ്ടെ?" . ഞാന്‍ ഒന്ന് മടിച്ചു. ഒരു തളിപ്പറമ്പു കാരന്‍ എന്നതില്‍ കവിഞ്ഞു എന്നോടു സംസാരിക്കാന്‍ എന്ത് താല്പര്യമാണ് അദ്ദേഹത്തിനുണ്ടാകുക? വെറുതെ ബുദ്ധിമുട്ടിക്കണോ? 'സര്‍വസന്നുതന്‍ സവിതാവെങ്ങ്, എങ്ങു നിര്ഗന്ധം പുഷ്പം" . ദാമോദരചാക്കിയാര്‍ വിളിക്കുന്നതല്ലേ. ഏതായാലും പോയി. കിടക്കയില്‍ കാല്‍ തൂക്കിയിട്ടു എഴുന്നേറ്റിരുന്നു എന്തോ കോരിക്കഴിക്കുകയായിരുന്നു മാധവചാക്കിയാര്‍. മകന്‍ നാരായണന്‍ നമ്പിയാരും സമീപത്തുണ്ട്. എന്റെ അച്ഛന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ‍ മുഖത്ത് തികഞ്ഞ പരിചയഭാവം. ചെറുതായൊന്നു ചിരിച്ചു. തുടര്‍ന്നോന്നും സംസാരിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ തളിപ്പറമ്പിലെ കുറെ ഇല്ലപ്പേര്‍ പറഞ്ഞു അതൊക്കെ തളിപ്പറമ്പിലുള്ള ഇല്ലങ്ങളുടെ പേരാണെന്ന് ഇങ്ങോട്ടും പറഞ്ഞു. കൂടിക്കാഴ്ച്ച അവസാനിച്ചു. ജീവിതത്തിലെ അന്ര്‍ഘനിമിഷങ്ങളുടെ പട്ടികയില്‍ ഒരിനം കൂടി എഴുതിച്ചേര്‍ത്ത് ഞാന്‍ ‍ മടങ്ങി. ദാമോദരചാക്കിയാര്‍ക്ക് വല്ലതും തോന്നിയോ ആവോ?

Pek Namboothiri - തളിപ്പ്രമ്പിലെ ചക്കിയാര്‍ മഠം അമ്പലതിന്നു തൊട്ടടുത്താണ് കണ്ടെത്താനൊന്നുമില്ല, കൊട്ടാരത്തിനു തൊട്ടു തെക്ക് ഭാഗം. ഇതല്ലാതെ വേറെയും ഉണ്ടോ എന്നറിയില്ല. ചാക്യാര്‍ മഠം എന്നത് ഇപ്പോള്‍ പലരുടെയും വീട്ടുപേര്‍ കൂടിയാണ്. sreejithpk.lakkidi

Appan Varma - I have heard of Parakkum koothu acted in Koothuparambu - the ground there was big. Has heard of a Chakkiar being killed in Govidapuram, Vanneri by Samoothiri for ridiculing him after Samoothiris conquest of the area.- just recoding of what is heard -- Taliparmbu area became slightly out of touch for Nambudiris etc of cochin after the Tippu/Hyderali padayottam.

Srikrishnan Ar - ഇവിടെ കണ്ടതിലധികവും പുതിയ കാര്യങ്ങളാണ് (എനിയ്ക്ക്); അതൊക്കെ വായിച്ചുമനസ്സിലാക്കുക എന്നല്ലാതെ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല, അതൊകൊണ്ടാണ് "ഇഷ്ട"ത്തിലൊതുങിയത്. ഏതായാലും പറഞ്ഞനിലയ്ക്ക്, ഇവിടെ ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിൽ വന്ന കാര്യങ്ങൾ വെറുതേ കുറിച്ചിടാം; അതിൽ വിജ്ഞാനമൊന്നുമില്ലെങ്കിലും...

1. മന്ത്രാങ്കത്തിലെ പേക്കഥകളുടേയും പുരുഷാർത്ഥത്തിലെ അതിവാചാലമായ ഉപ(?)കഥകളുടേയും കാര്യം - 'പേക്കഥ'കൾക്ക് ആന്തരാർത്ഥമുണ്ടെന്ന് സൂചന കണ്ടിട്ടില്ല. പക്ഷേ പുരുഷാർത്ഥകഥകൾക്ക്? ഒരിടയ്ക്ക് അങ്ങിനെയൊരു സംശയം തോന്നിയിരുന്നു; കുറച്ചൊക്കെ ഗവേഷിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു; എവിടെയുമെത്തിയിട്ടില്ല ഇതുവരെ. വ്യംഗ്യമായ ചിലതാണ് ലക്ഷ്യമാക്കുന്നത് എന്നതിനു ചില സൂചനകളുണ്ടെന്നു തോന്നി, എന്തായാലും മുഴുവൻ അറിയില്ല ഇപ്പോൾ.

2. കെ.പി.സി മാഷിന്റെ ലേഖനത്തെപ്പറ്റി Sreekanth പറഞ്ഞു. കാണുമ്പോഴൊക്കെ കെ.പി.സി മാഷ് മാണിമാധവച്ചാക്യാരുടെ "വാക്കി"നെപ്പറ്റി പറയാറുണ്ട് (-ഒരാഴ്ച മുൻപു കണ്ടപ്പോൾ വരെ). അന്വയാർത്ഥം പറയുന്നതിലെ നിഷ്ഠ, വാക്കിലെ ഭക്തിഭാവം, ഗൂഢാർത്ഥങ്ങൾ പറയുന്നതിലെ സാമർഥ്യം ഇതൊക്കെ മാഷ് അനുസ്മരിയ്ക്കാറുണ്ട് - പറഞ്ഞുവരുമ്പോൾ മാഷക്കു തൊണ്ടയിടറും ഓരോ തവണയും....

3. അമ്പലത്തിലെ മുറിഞ്ഞ ഗണപതിവിഗ്രഹത്തെ ഗണപതിപ്രാതലിൽ ദാമോദരച്ചാക്യാർ സൂചിപ്പിച്ചുവെന്ന് Pek Namboothiri സാർ എഴുതി. ഒരു പക്ഷേ ഗണപതിപ്രാതലിലെ  "അപരിച്ഛേദ്യരൂപം" എന്ന വാക്കിന്റെ അർത്ഥവിസ്താരത്തിലാകാം ഇത് എന്നു തോന്നി (എന്റെ തോന്നലാണ്). "മുറിയ്ക്കാൻ വയ്യാത്ത രൂപം" എന്നിതിനു വാച്യാർത്ഥം പറയാമല്ലോ (വ്യവച്ഛേദിച്ചു മനസ്സിലാക്കാൻ പറ്റാത്ത യഥാർത്ഥതത്വം എന്ന് ഉദ്ദിഷ്ടാർത്ഥം). മുറിഞ്ഞ വിഗ്രഹവുമായി ഈ "അപരിച്ഛേദ്യത"യെ സരസമായി, സന്ദർഭാനുസാരിയായി ചേർത്തതാകാം ചാക്യാർ. 

ഇതൊന്നും ഈ പോസ്റ്റിലെ വിഷയങ്ങളിൽ പ്രാധാന്യമുള്ളതല്ല, എന്തായാലും എനിയ്ക്കതിനെപ്പറ്റിയൊക്കെ അറിയാം എന്ന ശ്രീ Narayanan- ന്റെ തെറ്റിദ്ധാരണ തിരുത്താനുള്ള ഒരവസരമായല്ലോ.... 

[അറിവില്ലായ്മയെ ഭംഗിയായി മറയ്ക്കാൻ ബ്രഹ്മാവു നിർമ്മിച്ച ആവരണമാണ് "മൗനം" എന്നു ഭർത്തൃഹരി]

Srikrishnan Ar - കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ ഒന്നുരണ്ടു ദിവസം ലക്കിടിയിലായിരുന്നു - യാദൃച്ഛികമായി അതിലൊരു സന്ധ്യക്ക് ശ്രീ പി.കെ. നാരായണൻ നമ്പ്യാരുടെ മന്ത്രാങ്കം കൂടിയാട്ടം കാണാനും അവസരമുണ്ടായി - വസന്തകന്റെ ഭാഗം. 

കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാർ പലരും ഇവിടെയുണ്ടെന്ന് ചില കമന്റുകളിൽ നിന്നും, ചിലരുടെ പേരിൽ നിന്നും, മറ്റുചിലർ പറഞ്ഞും ഒക്കെ അറിയാം (ഞാൻ നേരിട്ടറിയില്ലെങ്കിലും) - അവരുടെ പ്രത്യേകശ്രദ്ധയ്ക്ക് -- Dev Pannavoor,Narayanan Mothalakottam, Sreekanth V Lakkidi, Rupesh Nambiar

വത്സരാജാവിന്റെ വിദൂഷകനായ വസന്തകന്റെ വേഷമാണിത്. ഒരു ഭ്രാന്തന്റെ വേഷത്തിൽ നടക്കുന്ന മന്ത്രിയായ യൗഗന്ധരായണനുമായി ഒരു ഗൂഢഭാഷയിൽ വസന്തകൻ ചർച്ചചെയ്യുന്ന ഭാഗമായിരുന്നു അന്ന്.

-- കഥ പരിചയമില്ലാത്തവർക്ക്: ഭാസന്റെ "പ്രതിജ്ഞായൗഗന്ധരായണം" എന്ന നാടകത്തിലെ ഒരു ഭാഗമാണ് -മൂന്നാം അങ്കം- മന്ത്രാങ്കം കൂടിയാട്ടമായി അവതരിപ്പിയ്ക്കുന്നത്. മഹാസേനനെന്ന രാജാവിന്റെ തടവിൽപ്പെട്ട വത്സരാജാവിനെ മോചിപ്പിയ്ക്കാൻ വിദൂഷകനായ വസന്തകൻ, മന്ത്രിമാരായ യൗഗന്ധരായണൻ, രുമണ്വാൻ എന്നിവർ നിഗൂഢമായി നടത്തുന്ന ആലോചനകളും നീക്കങ്ങളുമാണ് വിഷയം (രുമണ്വാനു രംഗപ്രവേശമില്ലെന്നു തോന്നുന്നു; "കേട്ടാട"ലിലൂടെയുള്ള അവതരണമേയുള്ളൂ). സ്വതവേ ദുർഗ്രഹമാണ് മന്ത്രാങ്കത്തിന്റെ അവതരണം: ഭാഷതന്നെ പറയുന്നതൊന്ന്, മനസ്സിലാക്കേണ്ടതു മറ്റൊന്ന് എന്ന മട്ടിലാണ് - ഉദാഹരണം: "ആനയ മമ മോദകമല്ലകം !" - "എന്റെ അട കൊണ്ടുവരൂ.." - എന്നു വസന്തകൻ. ഉദ്ദേശിയ്ക്കുന്ന അർത്ഥം: നമ്മുടെ വത്സരാജാവിനെ മോചിപ്പിച്ചുകൊണ്ടുവരൂ എന്ന്! (മോദകമല്ലകം = അട; അടയ്ക്ക് മറ്റൊരു സംസ്കൃതപദം "വത്സ" എന്നാണ്; രാജാവിന്റെ പേരും അതാണല്ലോ... - കഥകളി മനസ്സിലാക്കാൻ വിഷമമാണെന്നു പറയുന്നവർ മന്ത്രാങ്കം കൂടിയാട്ടം കാണണം !) സ്വതവേ ദുർഗ്രഹമാണ് മന്ത്രാങ്കത്തിന്റെ അവതരണം: ഭാഷതന്നെ പറയുന്നതൊന്ന്, മനസ്സിലാക്കേണ്ടതു മറ്റൊന്ന് എന്ന മട്ടിലാണ് - ഉദാഹരണം: "ആനയ മമ മോദകമല്ലകം !" - "എന്റെ അട കൊണ്ടുവരൂ.." - എന്നു വസന്തകൻ. ഉദ്ദേശിയ്ക്കുന്ന അർത്ഥം: നമ്മുടെ വത്സരാജാവിനെ മോചിപ്പിച്ചുകൊണ്ടുവരൂ എന്ന്! (മോദകമല്ലകം = അട; അടയ്ക്ക് മറ്റൊരു സംസ്കൃതപദം "വത്സ" എന്നാണ്; രാജാവിന്റെ പേരും അതാണല്ലോ... കഥകളി മനസ്സിലാക്കാൻ വിഷമമാണെന്നു പറയുന്നവർ മന്ത്രാങ്കം കൂടിയാട്ടം കാണണം !)

Sunilkumar - ഈ സംസ്കൃതം ആണ്‌ എനിക്കും വിഷമം. കൂടിയാട്ടം മനസ്സിലാക്കാന്‍. പിന്നെ അതിനനുസരിച്ചുള്ള മുദ്രകളും. ശാകുന്തളത്തില്‍ "ദര്‍ഭ" എന്നതിനു കഥകളിയിലെ "സുഖം" എന്ന മുദ്രയുമായി സാമ്യമുണ്ട് എന്ന് ഞാന്‍ കണ്ട് പിടിച്ചത് ദുബായില്‍ നിന്നാ. ഇനീം കൊറേ ഉണ്ടാവുംനമ്മളെ കണ്ഫ്യൂഷന്‍ അടിപ്പിക്കാന്‍. മുദ്ര തുടങ്ങുന്ന രീതി, പിടിക്കുന്ന രീതി ഒക്കെ പ്രശ്നം ആയിരുന്നു എനിക്ക് :) കുറച്ച് മനസ്സിലായി തുടങ്യപ്പോഴേക്കും കഴിഞ്ഞു. ശാകുന്തളം പിന്നെ സിമ്പിള്‍ ആണല്ലൊ.

Sreekanth V Lakkidi - ഈ ഭാഗത്തില്‍ പ്രബന്ധങ്ങളാണ് : രാമായണം കിരാതം തുടങ്ങിയവ. പിന്നെ കുറേ പേക്കഥകളും ...മാണി മാധവ ചാക്യാരോടൊപ്പം , അദ്ദേഹത്തിന്റെ അനവധി മന്ത്രാംഗങ്ങള്‍ക്ക് കൊട്ടാന്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ ഇന്ന് മന്ത്രങ്കത്ത്തില്‍ ഒരു authority ആണ്.

Sreevalsan Thiyyadi - ദുബായില്‍ കപിലാ വേണുവിന്റെ മുദ്ര പിടികിട്ടാന്‍ ഞെരുങ്ങിയാല്‍, നാട്ടിലെ ഇരിഞ്ഞാലക്കുടയില്‍ പണ്ട് അമ്മന്നൂര്‍ കാണിക്കുന്നത് എന്തോ ഭീകര കോഡ് ഭാഷയാണ് എന്നു തോന്നിപ്പോവും.

Sunil Kumar - കപിലയുടെ മാത്രല്ല, രഞ്ജിത്, രജനീഷ് എന്നിവരുടേയും. അത് കണ്ട് ശീലമില്ലാത്തതിനാല്‍ ആവും എന്ന് തോന്നുന്നു.

Sreevalsan Thiyyadi - എന്റെ മുന്നത്തെ കമന്റിന്റെ വ്യംഗ്യം കുറച്ചു ഗൌരവപ്പെട്ടതായിരുന്നു: കലാമണ്ഡലം ശൈലിയില്‍ അല്ലാത്ത (കഥകളിക്കാരുമായി സംസര്‍ഗം കഷ്ടിയായ) കൂടിയാട്ടം-നങ്ങ്യാര്‍കൂത്ത് പ്രയോക്താക്കളുടെ മുദ്രകള്‍ വേറൊരു സമ്പ്രദായം ആണ്.അനക്കങ്ങളുടെ വായുവിന്റെ കാര്യത്തിലൊക്കെ ചില്ലറയൊന്നുമല്ല വ്യത്യാസം. മൂഴിക്കുളത്തെ മാര്‍ഗി സജീവ്‌ നാരായണ ചാക്യാരും (കൊച്ചുകുട്ട ചാക്യാരുടെ മകന്‍, മധുവിന്റെ ഏട്ടന്‍) അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തു ആ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാര്‍ഗി (കലാമണ്ഡലം) സതിയുടെയും മുദ്രകള്‍ ഒരേ വേദിയില്‍ കാണുമ്പോഴൊക്കെ ഈ അജഗജാന്തരം വ്യക്തമാവും.

മുദ്ര പിടിച്ചുവിടുന്ന കാര്യത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ഒരു anti-thesis ആണ് അമ്മന്നൂര്‍ എന്നു പറയാം. (വെറുതെയല്ലെന്ന് തോന്നുന്നു, രണ്ടുപേര്‍ക്കും പരസ്പരം ഇത്ര പുച്ഛം ഉണ്ടായിരുന്നത്.)

Sreekanth V Lakkidi ‎- Sreevalsan Thiyyadi Sunil Kumar വിഭക്തി , വചനം എന്നിവയ്ക്ക് കൂടി മുദ്ര കാണിക്കുന്ന കാര്യത്തില്‍ കൂടിയാട്ടത്തില്‍ കൂടുതല്‍ നിഷ്ക്കര്‍ഷ ഉണ്ട്. പക്ഷെ തലം അനുസരിച്ചു മുദ്ര കാണിക്കുക എന്നത് കൂടിയാട്ടത്തിനും കഥകളിക്കും ഒരുപോലെ ബാധകം ആണ്. ചില നടന്മാര്‍ ആ കാര്യത്തില്‍ വീഴ്ച വുത്തിയിട്ടുണ്ടായിരിക്കാം, എന്നാല്‍ അത് കൂടിയാട്ടത്തിന്റെ പൊതു സ്വഭാവമാണെന്ന് പറയുവയ്യ.

Sunil Kumar - ശ്രീകാന്ത്, ഞാന്‍ കൂടിയാട്ടത്തെ പറ്റി പറയാന്‍ ആളല്ല. ഒട്ടും കണ്ട് ശീലമില്ല. അതുകൊണ്ട് എന്‍റെ ജല്‍പ്പനങ്ങള്‍ എന്ന് മാത്രം കരുതിയാല്‍ മതീട്ടൊ.

ദുബായില്‍ ചെന്നപ്പോ നാരായണന്‍റെ കയ്യില്‍ ഭഗവദജ്ജുകം ആണ്‌ എന്ന് തോന്നുന്നു സി.ഡി ഉണ്ടായിരുന്നു വില്‍ക്കാന്‍. വേണം എന്ന് പറഞ്ഞു അത്രന്നെ. പിന്നെ പോരാന്‍ നേരത്ത് അവരും ക്ഷീണം തീര്‍ക്കുകയായിരുന്നു. ഞാന്‍ തിരക്കിലും ആയിരുന്നു. മറന്നു പോയി. കഷ്ടം തോന്നുന്നു ഇപ്പോ

Sreevalsan Thiyyadi - ഞാന്‍ പറഞ്ഞത്, പക്ഷെ, കുറേക്കൂടി ലളിതം ആയ സംഗതിയാണ്, Sreekanth V Lakkidi, SunilKumar . മുദ്രക്ക് ദേഹം കൂടായ്ക അമ്മന്നൂരിന്റെ സവിശേഷതയായിരുന്നു. (അത് നന്നോ പൊട്ടയോ എന്നുള്ളതല്ല). ശിഷ്യരോക്കെ, പക്ഷെ, ആ വഴിയില്‍നിന്നു കുറെയൊക്കെ മാറി (കഥകളിക്കാരില്‍ നിന്ന് കടംകൊണ്ടും) സംഗതികള്‍ 'കാലികം' ആക്കിയിരിക്കുന്നു. അമ്മന്നൂരിന്റെ പ്രമുഖ ശിഷ്യ ആയിട്ടുള്ള ഉഷാ നങ്ങ്യാരുടെ മുദ്രകള്‍ക്ക് ഗുരുവിന്റെ സമ്പ്രദായം വളരെ കഷ്ടിയായെ തോന്നിയിട്ടുള്ളൂ. കലാമണ്ഡലം പരിസരത്തു കൂടേ പോയവരുടെ കാര്യമാണെങ്കില്‍ പിന്നെ തീരെയും പറയണ്ടാ. (കുറ്റപ്പെടുത്തുകയല്ലേയ്, ഒരു observation പങ്കുവച്ചു എന്നുമാത്രം.)

Sreekanth V Lakkidi ‎- Sunil Kumar പിന്നെ എനിക്കല്ലേ വിവരം! Sreevalsan Thiyyadi I havent taken it any bad sense. I have seen several kutiyattam actors with distinct thalabodham. Again astute observations of both you are indeed appreciable and gives testimony to the fact that how deeply you look in to art forms, whether it is kootiyattam or kathakali

Sreekanth V Lakkidi - മന്ത്രങ്കത്തിനെ കുറിച്ചു കൂടുതല്‍ അറിയനമെന്നുന്റെങ്കില്‍ ശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ രചിച്ച "മന്ത്രാങ്കം" എന്ന പുസ്തകം വായിച്ചാല്‍ മതി

കേരള സംഗീത നാടക അക്കാദമി, തൃശൂര്‍). ശ്രീ മാണി മാധവ ചാക്യാരുടെ പ്രസിദ്ധമായ വസന്തകന്റെ വേഷത്തിന്റെ ഫോട്ടോകളും അതില്‍ ഉണ്ട്. വാക്ക് എടുത്തു വെച്ച്ചില്യല്ലോ ആരും

Sreevalsan Thiyyadi - അയ്യയ്യോ, ഈ പണ്ഡിത ചര്‍ച്ചയില്‍നിന്ന് ഞാന്‍ വേഗം കഴിച്ചിലാവട്ടെ! ഇത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ കൂട്ടരേ (പ്രത്യേകിച്ച് SreekanthSunil): കല്ലുവഴിച്ചിട്ടയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണല്ലോ മുദ്രക്ക് ദേഹം കൂടുക എന്നത്. എന്തിനധികം, ഒരു പതിഞ്ഞപദത്തിനിടയില്‍ എടുക്കുന്ന കലാശത്തില്‍ (പോലും) കൈ നെഞ്ചിനു താഴേക്ക് ഉഴിയും പോലെ അനക്കുമ്പോള്‍ വയറ്റിലെ പേശികള്‍ ഉള്ളിലേക്ക് വലിക്കുന്നത്‌ (അപ്പോള്‍ ഉടുത്തുകെട്ട് ഒരുനിമിഷം ചെറുതായി മേലോട്ടുലയുകയും) ശ്രദ്ധിച്ചിട്ടില്ലേ?

മാധവ ചാക്യാരുടെ ചലനങ്ങള്‍ ആ വിധം നോക്കുമ്പോള്‍ കഥകളിയുടെ കപ്ലിങ്ങാടന്‍ ശൈലിയുടെ സമ്പ്രദായം പലനിലക്കും ധരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത് എങ്ങനെ വന്നിരിക്കാം എന്ന് ആലോചിച്ചിട്ടുമുണ്ട്.

മദ്ധ്യകേരളത്തില്‍ പട്ടാമ്പിക്ക് വടക്ക് കൊപ്പം ആയിരുന്നത്രെ അമ്മന്നൂര്‍ കുടുംബത്തിന്റെ മൂലം. (ടിപ്പുവിന്റെ പടയോട്ട കാലത്ത് തെക്കോട്ട്‌ [ഇരിങ്ങാലക്കുട വരെ] ഓടിപ്പോന്നതാണ്.) പട്ടാമ്പി പരിസരത്ത് തെക്കന്‍ മാതൃകയില്‍ മുദ്രക്ക് വായുകൊടുക്കുന്ന സമ്പ്രദായം ഇല്ലാതില്ല. ഉദാഹരണം, പക്ഷെ, ഒന്നേയുള്ളൂ: തിച്ചൂരിലെ കാവുങ്കല്‍ തറവാട്ടുകാര്‍. ഭ്രഷ്ട് കല്പിച്ചപ്പോള്‍ തിരുവിതാംകൂറിലെക്ക് പലായനം ചെയ്ത ശങ്കര പണിക്കര്‍ സ്വന്തം നാടിനു തിരിച്ചുനല്‍കിയത് (വള്ളുവനാട്ടിന്റെ മൂക്കിനു കീഴില്‍ത്തന്നെ) 'കല്ലുവഴി'ക്കൊരു ബദല്‍ സംവിധാനമാണ്. (ചാത്തുണ്ണി പണിക്കരുടെ ദേഹചലനങ്ങളില്‍ ഈ 'പാറിക്കളി' വ്യക്തമായും ശ്രദ്ധിച്ചിട്ടുണ്ട്. [പിന്നെ ഇത് പോലെ കണ്ടിട്ടുള്ളത് അന്തരിച്ച മറ്റൊരു വേഷക്കാരനായ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ക്കാണ്; കല്ലുവഴിക്കാരില്‍ ഇന്ന് കുറെയൊക്കെ അതുള്ളത് സദനം രാമന്‍ കുട്ടിക്കും -- പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ കൊടുങ്ങല്ലൂര്‍ക്ക് തിരിക്കുംമുന്‍പ് ശിഷ്യപ്പെടുത്തിയ തേക്കിന്‍കാട്ടില്‍ രാമുണ്ണി നായരാണ് ഇപ്പറഞ്ഞത്തില്‍ രണ്ടാമത്തെ ആളുടെ ഗുരു].)

Sreevalsan Thiyyadi - അപ്പോഴും ഒന്നുണ്ട്: രണ്ടര നൂറ്റാണ്ട് പഴക്കുമുള്ള ടിപ്പുവിന്റെ പടയോട്ടകാലം അല്ല നൂറുവര്‍ഷത്തിന് ലേശംമാത്രം പഴക്കമുള്ള താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിന്. അപ്പോള്‍, മാധവ ചാക്യാരുടെ അനക്കങ്ങളിലെ "തെക്കന്‍" മട്ടിനു കാരണം വേറെയാവാനും മതി.

ചരിത്രം ബലംപോരാതെ വരുമ്പോള്‍ ഭൂമിശാസ്ത്രം പിടിക്കാം: ഇരിഞ്ഞാലക്കുട നിന്ന് അധികമൊന്നും അകലെയല്ല പറവൂര്‍. (കൊച്ചിപ്പട്ടണത്തിന് വടക്കായിട്ടും) പറവൂര്‍ പഴയകണക്കില്‍ തിരിവിതാംകൂര്‍ രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. അപ്പോള്‍ അതാവുമോസേതു?

ചുരുക്കം ഇത്ര: ഒന്നുകില്‍ കല്ലുവഴി സമ്പ്രദായം ധ്യാനിച്ച് കഥകളിയുടെ മാത്രം കോണില്‍നിന്നു നോക്കുമ്പോള്‍ തോന്നുന്നതാവാം ഈ "തെക്കന്‍" മട്ട്. അല്ലെങ്കില്‍ ഇതൊന്നുമല്ലാതെ ഒരു (സര്‍വതന്ത്രസ്വതന്ത്രമായ) കാരണം മൂലം വന്നതാവണം ഈ അമ്മന്നൂര് ശൈലി. എന്തായാലും അദ്ദേഹത്തിന്‍റെ ശിഷ്യര്‍ക്ക് ഈ സംഗതി കാര്യമായൊന്നും കിട്ടിയതായി തോന്നിയിട്ടില്ല. (വിചിത്രമെന്നു പറയട്ടെ, മൂഴിക്കുളം താവഴിക്കരനായ സജീവ്‌ നാരായണ ചാക്യാര്‍ക്ക് ഇതുണ്ട് താനും. [ഇദ്ദേഹത്തെ മാധവ ചാക്യാര്‍ 'മാര്‍ഗി'യില്‍ പഠിപ്പിച്ചിരുന്നോ? അറിയില്ല.) പൈങ്കുളം (വലിയ) രാമ ചാക്യാര്‍, പിന്നെ, തന്റെ അടുത്ത തലമുറകളെ വാര്‍ത്തെടുത്തത് കലാമണ്ഡലത്തില്‍ത്തന്നെ ആകയാല്‍ 'കല്ലുവഴി'യായുള്ള സാമീപ്യം സ്വാഭാവികം. കഥകളി മാത്രം കണ്ടുശീലിച്ചവര്‍ക്ക് കലാമണ്ഡലം ശൈലിയിലെ നങ്ങ്യാര്‍കൂത്ത്-കൂടിയാട്ടം മുദ്രകള്‍ കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാവും.

എന്തായാലും 'സന്ദേഹിയുടെ സംവാദം' ഇവിടെ അവസാനിപ്പിക്കാന്‍ കാലമായി എന്ന് തോന്നുന്നു. 

Sasi Kumar - ആര്‍ക്കെങ്കിലും മന്ത്രാങ്കം പോലത്തെ texts ഒക്കെ വാങ്ങി വായിച്ചു കൂടിയാട്ടത്തെ കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ ഞങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യാന്‍ വളരെ സന്തോഷം ഉണ്ട്. 

കഥകളിയുടെ വേരുകള്‍ കൂടിയാട്ടത്തിലും ഉണ്ടെന്നു എല്ലാര്ക്കും അറിയാമല്ലോ. എന്നിരിക്കിലും ശൈലി വ്യതിയാനം ഉണ്ടാവാന്‍ പല കാരണങ്ങള്‍ ഉണ്ട്. സജീവിനെ മാര്‍ഗിയില്‍ ആദ്യകാലത്ത് മാധവചാക്യാര്‍ പഠിപ്പിച്ചിട്ടുണ്ട്. അത് കഴിഞ്ഞു അദേഹത്തിന്റെ അച്ഛന്‍ കൊച്ചുകുട്ടന്‍ ചാക്യാരും. സുനില്‍ പറഞ്ഞ മായം അഭിനയത്തില്‍ വരാതിരിക്കാന്‍ കഥകളിയൊന്നും തീരെ കാണാതെ ഇരുന്നിരുന്ന ഒരു വിഭാഗം ചക്യന്മാരില്‍ ഉണ്ടായിരുന്നു. മാധവച്ചക്യരും അങ്ങനെ തന്നെ. സജീവ്‌ നാരായണനും മധുവും എല്ലാം അങ്ങനെ അല്ല, അത് കൊണ്ട് തന്നെ അല്പം കഥകളിത്തം ഒക്കെ തോന്നിയാല്‍ അത്ഭുതപെടാനും ഇല്ല..

Narayanan Mothalakottam - തിയ്യാടി എഴുതിയ ദീര്‍ഘമായ 'സന്ദേഹിയുടെ സംവാദം' തിനു അനുബന്ധം ആയി ഒന്ന് രണ്ടു സംഗതികള്‍ പറയട്ടെ. അമ്മന്നൂര്‍ ചക്യന്മാര്‍ കൊപ്പതു നിന്നു ആദ്യം മൂഴിക്കുളതും പിന്നെ ഇരിങ്ങാലക്കുടയിലും ചേക്കേറി എന്നാണ് (അമ്മന്നൂര്‍ ചാക്യാന്മാരില്‍ നിന്ന് തന്നെ) കേട്ടിരിക്കുന്നത്. ശൈലീ രൂപപ്പെടുന്നതിനെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിച്ചത്. കേരളത്തിലെ അമ്പലങ്ങളില്‍ കൂത്ത്‌ കൂടിയാട്ടം അവതരിപ്പിക്കാന്‍ അര്‍ഹതയുള്ള ചാക്യാര്‍ കുടുംബങ്ങള്‍ക്ക് പണ്ടു തന്നെ ഓരോരോ സംഗതികളില്‍ വിശേഷമായ പ്രാഗല്‍ഭ്യം ഉണ്ടായിരുന്നു, പാരമ്പര്യമായി. അത് കൊണ്ടാണല്ലോ "അമ്മന്നൂര്‍ അഭിനയം, പോതിയിലെ വാക്ക്, കുട്ടഞ്ചേരി ഫലിതം" എന്നൊക്കെ പറയുന്നത്. എങ്കിലും അവര്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ചില അതി പ്രഗല്‍ഭര്‍ ഉണ്ടാവാറുണ്ട്. ഉദാഹരണം ചാച്ചു ചാക്യാര്‍. ഈ ചാക്യാര്‍ കുടുംബങ്ങള്‍ അവരുടെതായ ശൈലികള്‍ ഏതാണ്ട് വ്യക്തമായും പിന്തുടര്‍ന്നു വന്നിരുന്നു. അതില്‍ തെക്കും വടക്കും ഒന്നും വ്യത്യാസം ഇല്ലായിരുന്നു. മാണിക്കാരും പൊതിയില്‍ ചാക്യാരും തമ്മിലും, പൈന്കുളവും കിടങ്ങൂരും തമ്മിലും, അമ്മനൂരും കുട്ടന്ചെരിക്കാരും തമ്മിലും (ശൈലിയില്‍) നല്ല ബന്ധം ഉള്ളവര്‍ ആണെന്ന് കേട്ടിട്ടുണ്ട്. നല്ലോണം സ്പര്‍ധ (professionally) ഉണ്ടയിരുന്നെകിലും അവര്‍ പരസ്പരം സഹകരിച്ചിരുന്നു. കാരണം എണ്ണം വളരെ കുറവായിരുന്നല്ലോ. ഗുരു ശിഷ്യ ബന്ധവും ധാരാളം ഉണ്ടായിരുന്നു. അതിനാലാവാം ഒരു പക്ഷെ ഈ സാമ്യം വന്നത്.

Narayanan Mothalakottam - പിന്നെ "കണ്ണില്ലാ ചാക്യാര്‍ക്ക് കൈയ്യു" ആടാ ചാക്യാര്‍ക്ക് അണിയാല്‍" എന്ന് ചാക്യന്മാരുറെ ഇടയില്‍ നസ്യം പറയല്‍ ധാരാളം ഉണ്ട്. അതിന്റെ അര്‍ഥം അഭിനയതിനയിരുന്നു അവര്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് (ഒരു പക്ഷെ അമ്മന്നൂര്കര്‍). അതില്‍ കുറച്ചു താഴെ ആണെന്കില്‍ ആണ് മൈയ്യിനും കയ്യിനും (മുദ്ര) കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്. പിന്നെ രണ്ടുമില്ലെന്കില്‍ അണിയല്‍ (costumes) കേമമാക്കുക!!!! എങ്ങനെയുണ്ട്??? അതിനാല്‍ ആവാം ഒരു പക്ഷെ അമ്മ്ന്നൂര്കാര് തിയ്യാടി പറഞ്ഞപോലെ മുദ്രയുടെ ഭംഗിക്കോ, മൈയ്യിനോ അത്ര പ്രാധാന്യം കൊടുക്കാത്ത ശൈലിക്കാര്‍ ആയതു. എന്നാല്‍ പോത്യേല്‍ ചക്യന്മാര്‍ക്ക് അത് കുറച്ചു കൂടി ഉണ്ട് താനും (ഞാന്‍ അവരുടെ വേഷം കണ്ടിട്ടില്ലട്ടോ കേട്ടറിവാണ്). ഈ ചാക്യാര്‍ കുടുംബങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന (പ്രധാനമായും അവര്‍ക്ക് അടിയന്തിരം ഉള്ള അമ്പലങ്ങളുമായി ബന്ധപ്പെട്ട) നമ്പൂരിമാര്‍ ഉണ്ടായിരുന്നു. (അങ്ങിനെയാണ് മോതലകൊട്ടം അമ്മന്നൂര്‍ ചാക്യാരുടെ സപ്പോര്ട്ടര്‍ ആയതു). കഥകളിയിലെ പരിഷകാരങ്ങള്‍ നടക്കുമ്പോള്‍ ഇവരുടെ ധാരാളം കൂടിയാട്ടങ്ങള്‍ കണ്ട (കപ്ലിങ്ങാട്ട് പോലെ യുള്ള) ധാരാളം നമ്പൂരിമാരും തമ്പുരാക്കന്മാരും ഭാഗഭാക്കയിട്ടുന്ടവുമല്ലോ. അങ്ങനയവും ഒരു പക്ഷെ ചില ചക്യന്മാരുടെ അഭിനയത്തില്‍ കപ്ലിങ്ങാടന്‍ ശൈലിയുടെയും കല്ലുവഴി ചിട്ടയുറെയും മറ്റും ചില ബന്ധം ഇപ്പോള്‍

Sasi Kumar - ഏകദേശം ഇന്നത്തെ രൂപത്തില്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ കൂടിയാട്ടത്തില്‍ കലാമണ്ഡലം രീതി, അമ്മന്നൂര് രീതി പിന്നെ വേണമെങ്കില്‍ മാണി രീതി (അത് സംശയം ആണ്) എന്ന് വേര്‍തിരിക്കാന്‍ അല്പം എങ്കിലും പറ്റുമെന്ന് തോന്നുന്നു. കലാമണ്ഡലം രീതിയും അമ്മന്നൂര്‍ രീതിയും തമ്മില്‍ മുദ്രയിലും, അഭിനയത്തിലും, പ്രയോഗരീതിയിലും വ്യത്യാസങ്ങള്‍ ഉണ്ട്. ഉദാഹരണം - കൃഷ്ണന്‍, പാമ്പ്, രാക്ഷസന്‍... എന്നിവ രണ്ടു രീതിയിലാണ്‌ കാണിക്കുന്നത്. വേറെയും ഉണ്ട് ഒരുപാടു വ്യത്യാസങ്ങള്‍.. പിന്നെ കാലത്തിനു അനുസരിച്ച് കുറെ മാറ്റങ്ങള്‍ ഉണ്ട് എല്ലാ ഗുരുകുലങ്ങളിലും. എന്നിരിക്കിലും കഥകളിയുടെ അത്രയും വൈവിധ്യവും പരീക്ഷണങ്ങളും ഒന്നിലും വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്

Sreekanth V Lakkidi - ‎Narayanan Mothalakottam  ഈ ചാക്ക്യാര്‍-നമ്പൂതിരി ഒത്തുകളിയെ കുറിച്ചറിയണമെങ്കില്‍ ഒന്ന് മാണിമാധവീയം വായിക്കൂ. അമ്മന്നൂര്‍ ചാച്ചു ചാക്യാരുടെ കാലത്ത് തന്നെ ആണ് കിടങ്ങൂര്‍ രാമ ചാക്യരും മാണി നീലകണ്ഠ ചാക്യാരും മറ്റും ഉണ്ടായിരുന്നത്. ഇവര്‍ ഒരു തലമുറ. അടുത്ത തലമുറയില്‍ പെട്ട ആളാണ് മാണി മാധവ ചാക്യാര്‍. അത് കഴിഞ്ഞുള്ള തലമുറയില്‍ പെട്ട ആള്‍ക്കാരാണ് അമ്മാനൂര്‍ മാധവ ചാക്യാരും പൈങ്ക്ളം രാമച്ചക്യാരും. എന്നാല്‍ ഈ രണ്ടു തലമുറയിലുമുള്ള  ആള്‍ക്കാരെയും വേഷം കൊണ്ടും വാക്ക് കൊണ്ടും മറി കടന്നതാണ് മാണി മാധവ ചാക്യാരുടെ വിജയം.

Narayanan Mothalakottam - ‎"അങ്ങിനെയാണ് മോതലകൊട്ടം അമ്മന്നൂര്‍ ചാക്യാരുടെ സപ്പോര്ടര്‍ ആയതു" എന്ന് ഞാന്‍ പറഞ്ഞല്ലോ ശ്രീകാന്ത്‌. പക്ഷെ ഇപ്പോഴത്തെയും തൊട്ടു മുമ്പിലത്തെയും തലമുറ കുറച്ചുകൂടി സ്വതന്ത്രമായി നോക്കാന്‍ തുടങ്ങി. പിന്നെ തന്‍റെ മുത്തശ്ശന്റെ കാര്യത്തില്‍ സംശയം ഒന്നും ഇല്ല.

Sreekanth V Lakkidi - Narayanan Mothalakottam അങ്ങിനെ എനിക്ക് തോന്നില്യങ്കില്‍ ഞാന്‍ അങ്ങയോടു അത് പറയുമോ. (കുത്താന്‍ ...പോത്ത്...വേദം...) പറഞ്ഞാല്‍ അത് വേണ്ടപോലെ എടുക്കും എന്നറിയുന്നത് കൊണ്ടല്ലേ ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ വാസ്തവ വിരുദ്ധമായി പലരും പറയുമ്പോള്‍ ഇത്തിരി വിഷമം തോന്നും അതോണ്ടടോ. 1920 ആണ് വെറും 20 വയസ്സുള്ള മാണി മാധവ ചാക്യാര്‍ക്ക് സാക്ഷാല്‍ കൊടുങ്ങല്ലൂര ഭട്ടന്‍ തമ്പുരാനില്‍, (കേരളത്തിലെ 200 വര്ഷം ഉണ്ടായ സംസ്കൃത പണ്ഡിതന്മാരില്‍ ഏറ്റവും കേമന്‍) നിന്നും ആദ്യത്തെ സമ്മാനം കിട്ടുന്നത്.. ഓര്‍ക്കുക ഈ സ്ഥലം വടക്കന്‍ കാരനായ മാണി മാധവചാക്യാരുടെ തട്ടകം അല്ല. ഓര്‍ക്കുക വാക്കിനാണ് അംഗീകാരം. ഇത് വരെ വേറെ ഒരു ചാക്യാര്‍ക്കും അവിടെനിന്നും ഒന്നും ലഭിച്ച്ചിട്ടില്യ! തളിപ്പറമ്പ് രാജാരാജെശ്വര ക്ഷേത്രത്തില്‍ നിന്നും "വിദൂഷക രത്നം" ലഭിച്ചതും മറ്റാര്‍ക്കും അല്ല, ഓര്‍ക്കുക അതും വാക്കിന്. ഇനി വേഷത്തിന്റെ കാര്യം ഞാന്‍ പറയണ്ടല്ലോ. കടത്തനാട്ടു രാജാവില്‍ നിന്നുള്ള "നാട്യാചാര്യന്‍" എന്നതില്നിന്നതും തുടങ്ങുന്നു. രാജാ രാജേശ്വര ക്ഷേട്രത്തില്‍നിന്നും വീര ശ്രിന്ഘല കൈപ്പറ്റിയ ഏറ്റവും ചെറുപ്പക്കാരനായ ചാക്യാര്‍. എന്നാല്‍ പറയപ്പെടുന്ന അദ്ദേഹത്തിന്റെ സീനിയര്‍ ചക്യന്മാര്‍ക്ക് ഇതൊന്നും ലഭിച്ച്ചിട്ടില്യന്നു മാത്രമല്ല, തെക്കുള്ളള്‍ക്ക് വടക്കും വടക്കുള്ളള്‍ക്ക് തെക്കും ഒരു പേരും വേദിയും ഉണ്ടായിരുന്നില്യ താനും. മാണി മാധവ ചാക്യാരുടെ ഗുരു രാമ വര്‍മ പരീക്ഷിത്ത്‌ തമ്പുരാന്‍ രചിച്ച "പ്രഹ്ലാദ ചരിത"ത്തിന്റെ കാര്യം അറിയാലോ? "ആസ്ഥാന ചാക്യാര്‍" പറഞ്ഞത് "വായിച്ചു രസിക്കാന്‍ നല്ലത് പക്ഷെ കൂത്തായി അവതരിപ്പിക്കാന്‍ പറ്റിയതല്ല".. അതാണ് ഒരൂ ദിവസം രാത്രി പഠിച്ചു മാണി മാധവന്‍ അവതരിപ്പിച്ചത്.... ഇനി താങ്കള്‍ പറഞ്ഞ നമ്പൂതിരി-ചാക്യാര്‍ "nexus " (  ).. വടക്ക്കാരനായ മാണി മാധവ ചാക്യാര്‍ വളരെയധികം  ബുദ്ധിമുട്ടനുഭവിച്ച ഒരു കാര്യം ആണിത്.. സ്വന്തം "നമ്പൂതിരി ഗാങ്ങ്" ഇല്ലെന്നു കൂട്ടിക്കോളൂ, ഇനി ഉണ്ടെങ്കില്‍ അത് വടക്കും. പിന്നെ ഏറ്റവും പരിതാപകരമായകാര്യം, തനിക്കു 30 ആകുമ്പോഴേക്കും

എല്ലാ അമ്മാവന്മാരും മരിച്ചു പോകുക എന്നാ അവസ്ഥ! ഒരറ്റയാന്‍ പോരാട്ടം.. (അദ്ദേഹത്തിന്റെ അനിന്തരവന്‍ മാണി ദാമോദര ചാക്യാര്‍, രണ്ടു തലമുറക്കപ്പുറം ജനിച്ചയാളാണ്.) ചാക്യാന്മാര്‍ തമ്മിലുള്ള സ്പര്‍ദ്ധ താങ്കള്‍ സൂചിപ്പിച്ചപോലെ തന്നെ ആണല്ലോ... ഇനി ദു:ഖകരമായ സത്യം ജീവിച്ചിരിക്കുമ്പോള്‍ അപ്രപ്യനായിരുന്ന ആളെ മരിച്ച്ചതിനുശേഷം തോല്പ്പോക്കാന്‍ ശ്രമിക്കയാണ് പലരും എന്നതാണ് .

Dev Pannavoor - ‎Sreekanth V Lakkidi Narayanan Mothalakottam എന്തായാലും എന്തായാലും ഇവിടെ മഹാന്മാരായ്‌ പല ചാക്യര്മാരുടെ കഴിവുകളെ പറ്റി ആണ് നമ്മള്‍ സംസാരിച്ചത്..അതില്‍ കുറച്ചൊക്കെ biased ആയ അഭിപ്രായങ്ങള്‍ വന്നെന്നിരിക്കും...അത് സ്വാഭാവികം....പിന്നെ ഈ ചര്‍ച്ചയില്‍ ഇതുവരെ പന്കെടുത്ത എല്ലാവരും നല്ല രീതിയില്‍ മാത്രം പറയാനും പെരുമാറാനും കഴിയുന്നവരാണ്..ശ്രീകാന്തിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...വളരെയധികം ബുദ്ധിമുട്ടിയാണ് മാണി മാധവ ചാക്യാര്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി ചേര്‍ന്നത്‌.. അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരം കിട്ടിയിട്ടും ഇല്ല...എന്നാലും മാണി മാധവ ചാക്യാരുടെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്..പക്ഷെ ഞാന്‍ വിചാരിക്കുന്നത് ഈ പറയുന്ന മീഡിയ ഒരു ശക്തം അല്ലതിരുന്നതും ഒരു കാരണം ആകാം...എന്തായാലും വളരെയധികം കാര്യങ്ങള്‍ ഇവിടെ പറഞ്ഞു...ഇനിയും പറയാം.

Sasi Kumar ‎- Dev Pannavoor താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് എന്ന് ഖേദത്തോടെ പറയട്ടെ. അതിവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മാധവചാക്യാരും, രാമചാക്യാരും, മാണിയും ഓരോ തലത്തില്‍ പ്രശസ്തര്‍ തന്നെ സംശയം ഇല്ല. പക്ഷെ...

Mothalakkottam Vasudevan ‎- Sreekanth V Lakkidi, Narayanan mothalakkottam എല്ലാവരുടയൂം അഭിപ്രായങ്ങള്‍ പലവിധമയിരിക്കുമല്ലോ. ഒപ്പത്തിനൊപ്പം ഉള്ള കലാകാരില്‍ ആരാണ് കേമന്‍ എന്ന് പറയാന്‍ ബുദ്ധിമുട്ടാവും എന്ന അഭിപ്രായമാണ് എന്നിക്ക് .

Dev Pannavoor ‎- Sasi Kumar ഞാന്‍ പറഞ്ഞുവല്ലോ എല്ലാവരും കേമന്മാര്‍ തന്നെ എന്ന്...പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു..എന്തൊക്കെയായാലും കുറച്ചു biased ആയിരിക്കും ഇഷ്ടപെട്ട ആളെ തിരഞ്ഞെടുക്കുമ്പോള്‍... അതിനര്‍ത്ഥം മറ്റൊരാള്‍ മോശം എന്നല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം...ഇനി മണ്മറഞ്ഞ കലാകാരന്മാരുടെ പേരില്‍ നമ്മള്‍ എന്തിനു ബഹളം വെക്കണം?

Narayanan Mothalakottam - ഇവിടെ ഒന്ന് പറയട്ടെ. നമ്മുടെ വലിയ വലിയ കലാകാരന്മാര്‍ക്ക് വേണ്ടത്ര അംഗീകാരം ഒരിക്കലും കിട്ടാറില്ലല്ലോ!!!! അത് കൂടിയാട്ടം ആയാലും കഥകളി ആയാലും ഒക്കെ....Dev Pannavoor പറഞ്ഞപോലെ മണ്മറഞ്ഞ അതികായന്മാരെ കുറിച്ച് പറഞ്ഞു എന്തിനു നമ്മള്‍ ഇവിടെ തല്ലു കൂടണം? കലാകാരന്മാരെ വിലയിരുത്തുമ്പോള്‍ എപ്പോഴും കുറച്ചു biased ആവുക വളരെ സാധാരണം. കുഞ്ചു നായര്‍, കൃഷ്ണന്‍ നായര്‍, കുമാരന്‍ നായര്‍, രാമന്‍ കുട്ടി നായര്‍ എന്നാ കഥകളി ആചാര്യന്മാരെ വിലയിരുതുംപോഴും അത് തന്നെ അല്ലെ കാണുന്നത്. biased ആകുന്നത്‌ ചില "സ്വാര്‍ത്ഥ"മായ ആസ്വാദന തലം കൊണ്ടാണ്. ചില സംഗതികള്‍ ചിലര്‍ക്ക് വളരെ ഇഷ്ടം ആവും അത്ര തന്നെ.

ഇനി ഒന്ന്. ചക്യന്മാര്‍ കുറച്ചു കൂടി closed ഗൃപിന്റെ കല ആണല്ലോ കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ കുറെ കൂടി biased അവന്‍ സാധ്യത കൂടും. മണി മാധവ ചാക്യാരും അമ്മന്നൂര്‍ മാധവ ചാക്യാരും പൈകുളം രാമ ചാക്യാരും മഹാ കേമന്മാര്‍ തന്നെ. അവരെ കൃത്യമായി തുലനം ചെയ്യുന്നത് എങ്ങിനെ എന്ന് അറിയില്ല. അത് തികച്ചും മണ്ടത്തരം ആവും എന്ന് മാത്രം പറയാം. അവര്‍ക്കൊന്നും വേണ്ടത്ര വേദികള്‍ കിട്ടിയിട്ടില്ല താനും. പിന്നെ പ്രശസ്തി, അംഗീകാരം എല്ലാം എങ്ങിനെ കൈവരുന്നു എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ. മട്ടന്നൂര്‍ക്ക് കിട്ടിയ (ലോക) പ്രശസ്തി വേറെ ആര്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്? അലിപ്പറമ്പിണോ ത്രിത്താലക്കോ അത് കിട്ടിയില്ലല്ലോ!!! പിന്നെ Sreekanth V Lakkidi പറഞ്ഞതില്‍ ഒരു അനുബന്ധം ചേര്‍ക്കട്ടെ. ചച്ചു കഴിഞ്ഞേ കൂത്തുള്ളൂ എന്നും ഭട്ടന്‍ തമ്പുരാന്‍ പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അവരുടെ കേമത്തം നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ എത്രയോ മുകളില്‍ ആണ്. ഒന്ന് നിസ്സംശയം പറയാം. സാത്വികാഭിനയം കൊണ്ടു ഒരു മൂന്നു തലമുറയെ എങ്കിലും ശരിക്കും "ഞെട്ടിച്ച" ഒരു കലാകാരന്‍ ആയിരുന്നു മണി മാധവ ചാക്യാര്‍. പിന്നെ കുശുംപിന്റെയും കുന്നയ്മയുറെയും തൊഴുത്തില്‍ കുത്തിന്റെയും മറ്റും കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. അതൊന്നും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ട. അതൊക്കെ എല്ലാ (ചാക്യാര്‍) കുടുംബത്തിലും ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം.

മന്ത്രാങ്കം കൂത്തിനെ കുറിച്ച് തുടങ്ങിയ ചര്‍ച്ച മന്ത്രാങ്കം കൂത്തിന്റെ പ്രാധാന്യതോടൊപ്പം ആദ്യ ഭാഗത്തില്‍ കേരളചരിത്രത്തിലൂടെ തളിപ്പറമ്പ് ഗ്രാമത്തിന്‍റെ പ്രത്യേകതകളും മാണി മാധവ ചാക്യാരുടെ പ്രാഗല്ഭ്യത്തിലും വെളിച്ചം വീശുന്നതായി.  രണ്ടാം ഭാഗത്തില്‍ കൂടിയാട്ടത്തിലെയും കഥകളിയിലെയും ആംഗികാഭിനയ ശൈലിയെ കുറിച്ചും വിവിധ ചാക്യാര്‍ കുടുംബങ്ങളിലെ ശൈലീഭേടങ്ങളെ കുറിച്ചും ചര്‍ച്ചചെയ്തു. മന്ത്രാങ്കം കൂത്തിനെ കുറിച്ചു തീര്‍ച്ചയായും നല്ല അറിവുകള്‍ പങ്കുവച്ച ചര്‍ച്ചയായിരുന്നു ഇത്.

 

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template